Monday, July 26, 2010

തൊലിക്കുഞ്ഞുങ്ങളും കടുക് മണികളും പിന്നെ ചന്തു സല്ലാടും



ഇന്ന് രണ്ടായിരത്തി ഇരുപതാം ആണ്ടു സെപ്റ്റംബര്‍ മാസം അഞ്ചാം തീയതി.. നീണ്ട കുറെ വര്‍ഷങ്ങള്‍ക്കു ശേഷം പഴയ സുഹൃത്തുക്കള്‍ എല്ലാം സകുടുംബം ഒത്തു ചേരാന്‍ കിട്ടിയ ഒരു അവസരം.. പണ്ട് രണ്ടായിരത്തി നാലില്‍ തൊടുപുഴയില്‍ നിന്ന് പഠിച്ചു ഇറങ്ങിയപ്പോഴും.. പിന്നീട് കുറെ നാള്‍ ബാംഗ്ലൂരില്‍ നിന്നപ്പോഴും ഒന്നും ഇങ്ങനെ ഒരു ഒത്തു ചേരല്‍ ഭാവിയില്‍ ഉണ്ടാകുമോ എന്ന് സംശയം ആയിരുന്നു.. ഇന്ന് പക്ഷെ അത് സംഭവിച്ചു...തൊടുപുഴയില്‍ വെച്ച് ഈ ചടങ്ങ് നടത്താന്‍ തീരുമാനിച്ചത് നന്നായി.. പഴയ കോളേജ്, "ഹൈ റേഞ്ച് ഹോട്ടല്‍", കുട്ടപ്പാസ്, വിനോദ് ചേട്ടന്‍റെ വീട്, തൊടുപുഴ അമ്പലം ഇതെല്ലാം    ഒക്കെ ഒന്ന് കൂടി കാണാനും പറ്റി. ഈ ചടങ്ങിനു നമ്മുടെ ക്ലാസില്‍ ഉണ്ടായിരുന്ന കുറെ പേരും പിന്നെ ബാംഗ്ലൂരില്‍ ഞങ്ങളുടെ കൂടെ ഉണ്ടാരുന്ന തരകനും പച്ചാളവും വന്നിരുന്നു. എല്ലാവരുടെയും അലവലാതി തരത്തിന് വെല്യ മാറ്റം ഒന്നും ഉണ്ടായിട്ടില്ല എന്ന് മാത്രം അല്ല.. എല്ലാത്തിന്‍റെയും  പിള്ളേര്‍ അതിന്റെ അപ്പുറത്താണ് താനും..

ഇങ്ങനെ ഒരു ആശയം സായിപ്പ് ആണ് നമ്മളോട് പറഞ്ഞത്.. എല്ലാരും ഉടനെ അത് മാനേജ് ചെയ്തു പ്രാവര്‍ത്തികം ആക്കാന്‍ മത്തായിയെ ഏര്‍പ്പാടാക്കി.. മത്തായി അതും ഇതും പറഞ്ഞു പത്തു മുപ്പതു മെയില്‍ അയച്ചത് അല്ലാതെ ഒന്നും സംഭവിച്ചില്ല.. ഇന്ന് പറയും നമുക്ക് തൊടുപുഴയില്‍ കൂടം എന്ന്.. നാളെ  മാറ്റി പറയും.. എറണാകുളം ആണ് എല്ലാവര്‍ക്കും എളുപ്പം എന്ന്. എറണാകുളത്തു പുതിയ ഫോറം വന്നിട്ടുണ്ടത്രേ!!..അതിനു??? ഇത്ര വര്‍ഷം ആയിട്ടും അവനു യാതൊരു മാറ്റവും ഇല്ലല്ലോ ഭഗവാനെ..  അവസാനം മത്തായിയെ മാനേജ് ചെയ്യുന്നതില്‍ നിന്നും മാറ്റിയപ്പോള്‍ ആണ് കാര്യങ്ങള്‍ക്കു ഒരു നീക്ക് ഉണ്ടായതു.. എല്ലാരും കൂടി മൌര്യ മൊണാര്‍ക്കില്‍  പത്തു ഫാമിലി റൂം ബുക്ക്‌ ചെയ്തു രണ്ടു ദിവസത്തേക്ക്... മൊത്തം പതിമൂന്നു പേര് വന്നിരുന്നു എങ്കിലും ഷെല്ലാടും, വയറനും, തരകനും പാമ്പും അവരവരുടെ വീട്ടിലേക്കു പോയി.. തൊടുപുഴ തന്നെ വീട് ഉണ്ടായിട്ടും വീട്ടിലേക്കു പോകാതെ ഇരുന്ന ഒരു അലവലാതി ഉണ്ടാരുന്നു.. സോണി ശിതാവ്.. വെള്ളം അടിച്ചു കിണ്ടി ആയി മൌര്യയിലെ വെയിട്ടര്‍മാരെ തെറീം വിളിച്ചു അവന്‍ അവിടെ തന്നെ കിടന്നു ഉറങ്ങി.

നത്തോലിയും കടുകും ഒരുമിച്ചാണ് തൃശൂര്‍ നിന്ന് എത്തിയത്.. നത്തോലി ഒരു നാല്‍പ്പതു ഇഞ്ചിന്റെ പാന്റ്സ് ഒക്കെ ഇട്ടാണ് വന്നത്.. നത്തോലി കുഞ്ഞുങ്ങളെയും കൊണ്‍ഫിഡന്‍സ്  ഉണ്ടാക്കുന്നതിന്റെ ഭാഗം ആയി ഒരു അഞ്ചു വര്‍ഷം കഴിഞ്ഞു ഇടണ്ട ഡ്രസ്സ്‌ ആണ് ഇടീപ്പിച്ചിരുന്നത്. വന്ന പാടെ നത്തോലി കുടുംബം "കട്ടി" ആയിട്ട് എന്തേലും തിന്നാന്‍ എടുക്കാന്‍ പറയുന്നത്  കേട്ടിട്ട് ഒരു "തൊലി" ഉണ്ട്.. അത് കട്ടി ആക്കീട്ട് വേണേല്‍ തിന്നോ എന്ന് സായിപ്പിന്റെ ഇളയ മോന്‍ പറയുന്നത് കേട്ടു. ഒരു പ്ലേറ്റ് ഇടലി വാങ്ങി നത്തോലി കുടുംബം മൊത്തത്തില്‍ ഇരുന്നു തിന്നു തുടങ്ങി.. പകുതി ആയപ്പം തന്നെ ഓരോരുത്തര്‍ ആയിട്ട് വാള്‍ ആയി തുടങ്ങി..അവസാനം എന്നെ അങ്ങ് എടുത്തോ എന്നും പറഞ്ഞു നത്തോലി പിതാവ് ഒരു സൈഡിലേക്കു ചാഞ്ഞു.. ചീന ചട്ടിയില്‍ കടുക് പൊട്ടിക്കുന്ന പോലെ ഉള്ള സൌണ്ട് ആണ് കടുകും കുഞ്ഞുങ്ങളുടെത്.. കടുകും പിള്ളേരും കൂടി കളിചോണ്ട് ഇരിക്കുന്ന സ്ഥലത്ത് നിന്നും സായിപ്പിന്‍ കുഞ്ഞു ഓടി വന്നു അച്ഛനോട് പറഞ്ഞു.. "Dad, one baby in that group is having a big mustache!!" ഉടന്‍ വന്നു തന്ത സായിപ്പിന്റെ മറുപടി:- "Vish, that's not a baby.. That's Naji Uncle!! He is 38 years old, don''t call him baby.."

പാമ്പിനും കുഞ്ഞുങ്ങള്‍ക്കും കുറെ കലാ പരിപാടികളും ഐഡിയ വീണു കിട്ടി അത് കൊണ്ട് കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള കലാ പരിപാടികള്‍ വേണം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു.. 
കലാ പരിപാടികള്‍ ആരംഭിച്ചു.. ആദ്യം തൊലി കുടുംബത്തിന്റെ നൃത്ത ന്രിത്ത്യങ്ങള്‍.. കര്‍ട്ടന്‍ പൊങ്ങി..ഭരത നാട്യത്തിലെ ഒരു വര്‍ണം തുടങ്ങുന്നതിന്റെ മുന്നില്‍ ഉള്ള കീര്‍ത്തനം കേട്ട് തുടങ്ങി.  തൊലിക്കുഞ്ഞുങ്ങള്‍ പറ്റം പറ്റം ആയിട്ട് തന്ത തൊലിയുടെ പിറകെ നടന്നു നീങ്ങി.. പാട്ട് ആരംഭിച്ചു.. എല്ലാം മറന്നു തൊലിക്കുഞ്ഞുങ്ങള്‍ എല്ലാം കൂടി ഒരു സൈഡിലേക്കു വളഞ്ഞു ചാടി.. പാട്ട് മുറുകുന്നതിനു  അനുസരിച്ച്.. തൊലിക്കുഞ്ഞുങ്ങളുടെ ചാട്ടത്തിന്റെ വേഗവും കൂടി.. അവസാനം നരുന്ത് തൊലി കുഞ്ഞിന്റെ സ്നഗ്ഗി ഊരിപോയപ്പോള്‍ തൊലിക്കുഞ്ഞുങ്ങള്‍ അവനോടുള്ള ഐക്യ ദാര്‍ട്യം പ്രഖ്യാപിച്ചു സ്റ്റേജില്‍ നിന്നും ഇറങ്ങി.

സായിപ്പിന്റെം ചിരി മോന്റെയും കുടുംബങ്ങള്‍ ഒന്നിച്ചാണ് സ്റ്റേജില്‍ കയറിയത്.. രണ്ടും വന്‍ പ്ലന്നിംഗ് നടത്തി കയറി എന്ന് എല്ലാവര്‍ക്കും മനസ്സിലായി.. സായിപ്പും പിള്ളേരും കൂടി ഒരു ട്രിപ്പിള്‍ ഡ്രം, തബല, ചെണ്ട മുതലായ സാധനങ്ങള്‍ കൊട്ടുന്നു.. മറ്റേ സൈഡില്‍ ഒരു ഗിറ്റാറും പിടിച്ചു ചിരി മോനും.. വെളു വെളാന്നുള്ള ചിരിയും ആയിട്ട് കുറെ ചിരിക്കുട്ടന്മാരും.. ഏതു പാട്ട് സായിപ്പു വായിച്ചാലും ചിരിക്കുടുംബം ഹൃതിക് റോഷന്റെ സ്ടെപ്പ് തന്നെ ചെയ്യും..സായിപ്പു ഇതെല്ലം കണ്ടു സഹി കെട്ടിരുന്ന ആ സമയത്ത് നരുന്ത് ചിരി കുഞ്ഞു അവന്റെ അപ്പന്റെ തനിക്കൊണം കാണിച്ചു.. പ്ലാനിങ്ങില്‍ ഇല്ലാതിരുന്ന ഒരു ഐറ്റം.. ഒരു മകുടി എടുത്തു മരണ ഊത്ത്.. അപ്പന്‍ ചിരി പോലും ഇത് പ്രതീക്ഷിച്ചിരുന്നില്ല.. എല്ലാവരും എന്ത് ചെയ്യണം എന്ന് അറിയാതെ ഇതി കര്‍ത്തവ്യതാ മൂടര്‍ ആയി നിന്ന ഈ നിമിഷം  പെരും പാമ്പും കുറെ നീര്‍ക്കോലി കുഞ്ഞുങ്ങളും ആയി ആ സ്റ്റേജില്‍ മൊത്തം ഇഴഞ്ഞു കൊത്തി.. നാഗ നൃത്തം ആണത്രേ നാഗ നൃത്തം.. വൃത്തികെട്ടവന്മാര്‍.. ഇളയ നീര്‍ക്കോലി കുഞ്ഞു അവന്റെ നിക്കര്‍ എടുത്തു പറിച്ചു ഊരി എറിഞ്ഞു എന്നിട്ട് പാമ്പ് പടം കൊഴിഞ്ഞതാണെന്ന്!!

ഈ പരിപാടികള്‍ എല്ലാം നടക്കുന്ന സമയത്തും പ്ലാനര്‍ അജയും അവന്റെ അഞ്ചില്‍ പഠിക്കുന്ന മൂത്ത കൊച്ചും കൂടി ഇരുന്നു വന്‍ ഡിസ്കഷന്‍.. എല്ലാവരും വിചാരിച്ചു പിറ്റേ ദിവസം കഴിക്കുന്ന പ്രാതലിനെ കുറിച്ചാരിക്കും ഡിസ്കഷന്‍ എന്ന്.. എന്നാല്‍ കാര്യം അല്പം സീരിയസ് ആരുന്നു.. അഞ്ചാം ക്ലാസില്‍ പഠിക്കുന്നവന്റെ കൊച്ചിനെ എറണാകുളത് സ്കൂളില്‍ ചേര്‍ക്കണോ അതോ ബാംഗ്ലൂര്‍ മതിയോ? അതിനു അനുസരിച്ച് വേണം ഇനി അവന്‍ ആറാം ക്ലാസ്സില്‍ എവിടെ ചേരണം എന്ന് തീരുമാനിക്കാന്‍.. ഹോ..ഇത്രയും പ്ലാന്‍ ചെയ്യാന്‍ പറ്റുവാരുന്നേല്‍ ബാക്കി ഉള്ളവരൊക്കെ ഇപ്പം എവിടെ എത്തിയേനെ ??

അടുത്തത് പാമ്പിന്‍ കുഞ്ഞുങ്ങളുടെ കലാ പരിപാടി.. മാളത്തില്‍ നിന്നും പാമ്പിന്‍ കുഞ്ഞുങ്ങള്‍ എല്ലാം കൂടി ഇഴഞ്ഞു ചെന്ന്.. മായ ദേവകിക്ക് മകന്‍ പിറന്നെ.. മകന്‍ പിറന്നേ എന്ന് പാടുന്നു.. മറ്റേ സൈഡില്‍ നിന്ന് തന്ത പാമ്പ് ഒരു എക്സികുടീവ് വേഷത്തില്‍ വന്നു പെട്ടെന്ന് ഡ്രസ്സ്‌ ഊരി മാറ്റീട്ട്, പെട്ടിക്കു അകത്തു നിന്നും ഒരു ത്ലാപ്പു എടുത്തു തെങ്ങില്‍ കേറാന്‍ നില്‍ക്കുന്നു എന്നിട്ട് ഉറക്കെ പാടുന്നു...നോ നോ നോ നോ നോ നോ നോ.. തരകനും പിള്ളേരും കൂടി ചാടി കേറി സ്റ്റേജില്‍ ചെന്നിട്ടു ഒരൊറ്റ ചോദ്യം.. "you staying here eh??" അതിനു ശേഷം വിവിധ വിഷയങ്ങളെ കുറിച്ച് തരകന്‍ അവിടെ കൂടി ഇരുന്നവര്‍ക്കായി ക്ലാസ്സ്‌ എടുത്തു..ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന തരക പത്നിയും കുട്ടി തരകന്മാരും ആയിട്ട് അപ്പന്‍ തരകന്‍ മൌന വൃത്തത്തില്‍ ആണ് എപ്പോഴും.. എന്തേലും അവര്‍ ചോദിച്ചാലും "Yes", "No", "OK" ഇങ്ങനെ ഒക്കെ മാത്രമേ പറയാറുള്ളൂ

അടുത്ത പരിപാടി കടുകും കടുകുമണികളും കൂടി കമലാഹാസന്‍ പണ്ട് കുള്ളനായി അഭിനയിച്ച പാട്ട് ഇട്ടിട്ടു ഡാന്‍സ് കളിച്ചു.. കണ്ടു നിന്നവര്‍ എല്ലാം അമ്പരന്നു അത്രയ്ക്ക് ഒറിജിനാലിറ്റി.. ഫുഡ്‌ അടിച്ചു മേലാതെ ഇരിക്കുവരുന്നെലും നത്തോലി ഓടി ചെന്ന് അവരെ അനുമോദിച്ചു.. യാതൊരു അതി ഭാവുകത്വവും ഇല്ലാതെ വളരെ നോര്‍മല്‍ ആയി തോന്നിയ ഒരു കലാ രൂപം.. ഇനി കാലു നിവര്‍ത്ത് എഴുന്നെറ്റൊളാന്‍ പറഞ്ഞപ്പോള്‍ ആണ് എല്ലാവര്‍ക്കും കാര്യം പിടി കിട്ടുന്നത്.. അവര്‍ എല്ലാരും നേരെ നിന്ന് തന്നെയാണ് കളിച്ചത്.. പൊക്കം ഇല്ലാത്തതിന്റെ ഓരോരോ ഗുണങ്ങളെ..

അതിനു ശേഷം മത്തായി കുടുംബത്തിന്റെ കലാപരിപാടി.. എല്ലാവരെയും ഞെട്ടിക്കാന്‍ ഒരു പുതിയ ഐറ്റം ആയിട്ടാണ് മത്തായി എത്തിയത്.. മെട്രിക്സ് എന്നാ സിനിമ അഞ്ചു മിനിറ്റ് കൊണ്ട് അവതരിപ്പിക്കുന്നു.. മത്തായിയുടെ മൂത്ത പുത്രന്‍ പൗലോസ്‌ ആണ് നിയോ.. മത്തായി മോര്‍ഫിയൂസ് ആയിട്ട് ഒരു വെല്യ  കോട്ടും ഒക്കെ ആയിട്ട് സ്റ്റേജിന്റെ നടുക്ക് നിന്നും നടന്നു തുടങ്ങി... മാസ്റ്റര്‍ ചന്തു സല്ലാട് ഇത് കണ്ടു തല തല്ലി കിടന്നു ചിരിക്കാന്‍ തുടങ്ങി.. എല്ലാര്‍ക്കും ചിരി വരുന്നു.. മത്തായിയുടെ വാമ ഭാഗം ഒഴികെ അത് കണ്ടു നിന്നവര്‍ എല്ലാം നിലത്തു കിടന്നു ഉരുണ്ടു ചിരിയാ.. മത്തായിയുടെ ഭാര്യക്ക്‌ മാത്രം അവനെ ഓര്‍ത്തു അഭിമാനം.. ചിരിച്ചു ചിരിച്ചു അവസാനം ചന്തു സല്ലാട് കരയാന്‍ തുടങ്ങി..അവനു വയറു വേദന എടുക്കുന്നു അത്രേ.. പെട്ടെന്ന് എല്ലാരും കൂടി മത്തായിയോടു പരിപാടി ഗംഭീരം ആയി എന്ന് പറഞ്ഞു സംഭവം മതിയാക്കിച്ചു.. എന്നിട്ട് ചന്തു സല്ലാടിനെയും കൊണ്ട് ആശുപത്രിയില്‍ പോയി.. അവിടെ ചെന്ന ഡോക്ടര്‍ അവന്റെ ഷര്‍ട്ട്‌ ഊരി വയറില്‍ നോക്കി.. ഡോക്ടര്‍ ഞെട്ടലോടെ പറഞ്ഞു.. ഓഹോ ഇതാരുന്നോ കാര്യം?? ചിരിച്ചു ചിരിച്ചു പൊക്കിള്‍ പുറത്തു ചാടിയതാ.. അഭിമാനത്തോടെ അതിലേറെ അഹങ്കാരത്തോടെ അപ്പന്‍ സല്ലാട് തന്റെ ഷര്‍ട്ട്‌ ഊരി കാണിച്ചു.. ഡോക്ടറെ അത് പുറത്തു ചാടിയതല്ല.. എന്റെം എന്റെ മക്കടേം പൊക്കിള്‍ അങ്ങനെയാ.. "ടിം" എന്ന് ഒരു ഒച്ച കേട്ടു.. ഡോക്ടറും എന്തോ കണ്ടിട്ട് പേടിച്ച പോലെ അവിടെ ഉണ്ടാരുന്ന സല്ലാട് പത്നിയും ബോധം കേട്ടു താഴെ..

അവിടുന്ന് തിരിച്ചു വന്ന ചന്തു സല്ലാട് നേരെ ചെന്ന് നരുന്തിന്റെ അഞ്ചു മാസം മാത്രം പ്രായം ആയ പെണ്‍ കൊച്ചിനേം സുര്‍ജീടെ മൂത്ത പെണ്‍ കൊച്ചിനേം പ്രോപോസ് ചെയ്തു.. വിത്ത്‌ ഗുണം പത്തു ഗുണം.. ബേബി സല്ലാട് ഇത്ര എങ്കിലും ചെയ്തില്ലെങ്കിലെ അതിശയം ഉള്ളൂ..

ഈ കലാപരിപാടി എല്ലാം കഴിയാറായപ്പോഴാണ് ശിതാവും കുഞ്ഞുങ്ങളും കൂടി എത്തിയത്.. എല്ലാവരും തിരക്കി എന്താണ് ഇത്ര വൈകിയത് എന്ന്.. ബേബി ശിതാവ് ആണ് മറുപടി പറഞ്ഞത്.. അപ്പന്റെ വാളു കോരുവാരുന്നു അത്രേ മക്കള്‍ എല്ലാരും കൂടി. അതിനു ശേഷം അപ്പനും മക്കളും കൂടി ഇരുന്നു വെള്ളം അടി, ചീട്ടു കളി, പിന്നെ "How I met your mother: 2500th  episode" കണ്ടു തീര്‍ത്തു.. എല്ലാവരുടെയും മുഖത്ത് ലോകം കീഴടക്കിയ സന്തോഷം..
പ്ലാനെറിന്റെ മകനെ ബാംഗ്ലൂര്‍ പഠിപ്പിക്കാം എന്ന് തീരുമാനിച്ച ശേഷം അപ്പനും മകനും കൂടി ടെന്‍ഷന്‍ അടിച്ചു ഓടി വന്നു എല്ലാരോടും ആയി പറഞ്ഞു.. ഇനീം താമസിച്ചാല്‍ ഫുഡ്‌ തണുത്തു പോകും.. എല്ലാരും കൂടി കഴിക്കാന്‍ ആയി ചെന്ന് നോക്കിയപ്പോള്‍ കണ്ട അവസ്ഥ.. വയറനും  കുടുംബവും ഫുഡ്‌ മുഴുവന്‍ തിന്നു തീര്‍ത്തു.. കുഞ്ഞു വയറന്റെ  വയര്‍ അവന്റെ മൊത്തം ശരീര വലിപ്പത്തിലും കൂടുതല്‍ ആയി തിന്നു തിന്നു.. വേറെ ആര്‍ക്കും ഫുഡ്‌ കിട്ടിയില്ലേലും മൊത്തം ഒറ്റയ്ക്ക് തിന്നു തീര്‍ത്ത സന്തോഷം കുഞ്ഞു വയറന്റെ മുഖത്ത് തെളിയുന്നുണ്ടാരുന്നു.. എന്നാലും നാണിച്ചു നാണിച്ചു അവന്‍ എന്തോ പറയാന്‍ ഉള്ള പോലെ ചന്തു സല്ലാടിന്റെ അനിയത്തിയുടെ അടുത്തേക്ക് ചെന്ന്.. എന്നിട്ട് പതുക്കെ പറഞ്ഞു.. ഞാന്‍ കുഞ്ഞു വയറന്‍.. ഒറ്റ ഇരിപ്പിന് ഒരു പറ ചോറ് തിന്നും.. ഈ വര്‍ഷത്തെ എന്റെ നെഴ്സറിയിലെ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ഞാനാണ്.. "I love you!!" അപ്പന്‍ സല്ലാട് ഇത് കണ്ടു ഓടി വന്നു വയരനോട് ചൂടായി.. എന്നാലും നീ നിന്റെ ഗുരുവിന്റെ നെഞ്ജത്തോട്ടു  തന്നെ വെച്ചല്ലോടാ..??

വിശന്നു വളഞ്ഞു എല്ലാവരും യാത്ര പറഞ്ഞു പോകാന്‍ സമയം ആയപ്പോഴേക്കും ചന്തു സല്ലാടിന്റെ നേതൃത്വത്തില്‍ കുറെ കരടുകള്‍ എല്ലാം കൂടി സ്റ്റേജില്‍ കേറി നിന്ന് ഉറക്കെ പാടി (കരഞ്ഞു??) ഒരിക്കലും പിരിയില്ല നമ്മള്‍... ഒരിക്കലും പിരിയില്ല നമ്മള്‍..

ഇന്നലെ നടന്ന വെള്ളം അടി മുതല്‍ ഇന്ന് അവസാനം നടന്ന സല്ലാട് കുഞ്ഞിന്റെ ഒരിക്കലും പിരിയാത്ത പാട്ട് വരെ സുര്‍ജി കുഞ്ഞുങ്ങള്‍ അവരുടെ ഏറ്റവും പുതിയ ആണ്ട്രോയിട് ഫോണില്‍ ക്യാപ്ച്ചര്‍ ചെയ്യുന്നുണ്ടാരുന്നു. അമേരിക്കയില്‍ ഇരുന്നു സായിപ്പു പത്നിയായ ഡോറോത്തി മദാമ്മ..ഇതിനെ എല്ലാം പുച്ചിച്ചു കൊണ്ട് കമന്റ്സും എഴുതി വിട്ടു.. അങ്ങനെ വീണ്ടും ഒരിക്കല്‍ എല്ലാരും ആയി കാണാം എന്നുള്ള പ്രതീക്ഷയില്‍ നമ്മള്‍ വീണ്ടും പഴയ തിരക്കുള്ള ജീവിതത്തിലേക്ക്.. നാളെ ഇനി വീണ്ടും ഓഫീസില്‍ പോണം..മ് മ് ...

Thursday, April 29, 2010

ഒരു വിശറി ആരുന്നു നല്ലത്

ഇതിനു മുന്നേ എഴുതിയ താളിയോലയില്‍ ഉള്ള കല്യാണക്കുറിയുടെ അനുബന്ധ സംഭവങ്ങള്‍ ആണ് താഴെ കുറിച്ചിരിക്കുന്നത്.
താളിയോലയിലെ കല്യാണക്കുറി തപ്പി നടന്നിട്ട് അവസാനം കന്നഡ ചെറുക്കന്മാരുടെ തല്ലു കൊള്ളാതെ ഒരു വിധത്തിലാ തിരിച്ചു വീട്ടില്‍ എത്തിയത്.. എന്നിട്ട് അതിനു പകരം അവിടുന്ന് ഒരു ചെറിയ കല്യാണക്കുറി തപ്പി എടുത്താരുന്നു. തൂ വെള്ള നിറത്തില്‍ ഗണപതിയുടെ പടം ഒക്കെ വെച്ച് ഒരു സംഭവം.. ഒരു വെല്യ ബാഗ്‌ എടുത്താല്‍ മേല്പറഞ്ഞ സാധനം ഒരെണ്ണം വെക്കാം.. സ്മോള്‍ പീസ്‌ ..ഒരു മാതിരി മുറം ഒക്കെ പോലെ ഇരിക്കും.. എന്നിട്ട് അത് മലയാളത്തില്‍ പ്രിന്‍റ് ചെയ്യണം എന്നും പറഞ്ഞു കുറെ നടന്നു.. എവിടെ ഒക്കെ ചോദിച്ചിട്ടും അതില്‍ കൊടുക്കണ്ട നല്ലൊരു മാറ്റര്‍ കിട്ടുന്നില്ല.. എന്റെ  മനസ്സില്‍ മുഴുവന്‍ കടു കട്ടി മലയാളം അമ്മാനം ആടുന്ന ഒരു കാര്‍ഡ്‌ ആരുന്നു.. ഒരു സാമ്പിള്‍ ഞാന്‍ വീട്ടുകാരെ കാണിച്ചു.. "നാട്ടകം പഞ്ചായത്തില്‍ മൂലവട്ടം കരയില്‍ ശ്രീമാന്‍ അഖില്‍ ചന്ദ്രന്റെ മാങ്കല്യം തം തുനാനേന" എന്നൊക്കെ സ്റ്റാര്‍ട്ട്‌ ചെയ്യുന്ന ഒരു കിടിലന്‍ പീസ്‌.. കണ്ട വഴിയെ അമ്മ പുച്ചിച്ചു തള്ളി.. ഒരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആണേല്‍ ഇമ്മാതിരി എഴുത്ത് ശൈലി  ഓക്കേ ആണത്രേ.. പിന്നെ കിട്ടിയത് എല്ലാം ഒരു മാതിരി.. എന്റെ മകന്‍ വിവാഹിതന്‍ ആകുന്നു.. താങ്കളുടെ കുടുംബസമേധം ഉള്ള സഹകരണം പ്രതീക്ഷിക്കുന്നു എന്നൊക്കെ... അത് കണ്ടാല്‍ അതിനു യാതൊരു പ്രത്യേകതയും ഇല്ല.. ഞാനും പുച്ചിച്ചു തള്ളി.. അങ്ങനെ നമ്മള്‍ ഇംഗ്ലീഷിലേക്ക്  തന്നെ തിരിച്ചു ചെന്നു.. ജോലി കിട്ടാന്‍ വേണ്ടി പഠിച്ചപ്പോള്‍ ആണ് അവസാനം ആയി ഡിക്ഷനറി എടുത്തത്‌.. അതിനു ശേഷം ഈ സമയത്തും... ഞാന്‍ അവിടുന്നും ഇവിടുന്നും ഒക്കെ കേട്ട് കഴിഞ്ഞാല്‍ ഞെട്ടുന്ന കുറെ സാധനങ്ങളും ആയി ഒരു നാലഞ്ചു സെന്‍ടെന്‍സ് ഉണ്ടാക്കി കൊണ്ട് ചെന്നു..
അമ്മ :- ഒന്നാമതെ ഈ വൃത്തികെട്ട കുറിക്കു തന്നെ നല്ല ഭാരവും വലിപ്പവും ഉണ്ട്.. ഇനി നീ ഒരു ഡിക്ഷനറി കൂടി ഇതിന്‍റെ കൂടെ കൊടുക്കുന്നുണ്ടോ എല്ലാര്‍ക്കും? എന്താ ഇതില്‍ എഴുതി പിടിപ്പിച്ചെക്കുന്നത് എന്ന് മനസ്സിലാക്കി എടുക്കാന്‍?
ഞാന്‍ :- അല്പം ഓവര്‍ ആയി അല്ലെ?
അമ്മ:- അല്പവോ? നല്ല ഓവര്‍ ആയി..
ഞാന്‍ :- എന്നാ വേണ്ട.. ക്രിയെടിവ് റയ്ടിങ്ങിനു കേരളത്തില്‍ ഇത്രയ്ക്കു സ്കോപ് ഇല്ലേ? [ആത്മഗതം:-"അടുത്ത സന്തതി പരമ്പരകളെ എങ്കിലും രക്ഷ പെടുത്താം.. കേരളത്തിലേക്ക് ഇനി ഇല്ലേ ഇല്ല"]
അമ്മ :- എന്‍റെ മോനെ, ശെരിക്കും എന്താ നിന്റെ പ്രശ്നം? എല്ലാരും ചെയ്യുന്ന പോലത്തെ ഒരു കാര്‍ഡ്‌ പോരെ..അതിന്റെ ആവശ്യം അല്ലെ ഉള്ളൂ? സെലെബ്രിടി വെഡിംഗ് ഒന്നും അല്ലല്ലോ?
ഞാന്‍:- എന്നാല്‍ ശെരി.. ഞാന്‍ ആയിട്ട് ഇനി ഒന്നും പതിവില്ലാത്തത് ചെയ്യുന്നില്ല..
അങ്ങനെ വെറും സാധാരണമായ വാചകങ്ങളും ആയി ഒരു കാര്‍ഡ്‌ പ്രിന്‍റ് ചെയ്യാന്‍ ഞാന്‍ പോയി.. എന്നാലും മനസ്സിന് അപ്പിടി ഒരു വിഷമം.. ഒരു ചെറിയ ഡെമോ എങ്കിലും ഇല്ലെങ്കില്‍ എന്ത് കല്യാണക്കുറി ?
അങ്ങനെ വീട്ടുകാര്‍ അറിയാതെ സംസ്കൃതത്തില്‍ നിന്ന് ഒരു ശ്ലോകം തപ്പി എടുത്തു.. അഥര്‍വവേദത്തില്‍ നിന്നും ഒപ്പി എടുത്ത ഒരു ചെറിയ സാധനം..
इहेमाविन्द्र सं नुद चक्रवाकेव दम्पती ।
प्रजयौनौ स्वस्तकौ विस्वमायुर्व्यऽशनुताम् ॥
ഇതിന്‍റെ അര്‍ഥം ആയിരുന്നില്ല എനിക്കു പ്രധാനം... ആളുകള്‍ കുറി കണ്ടു കഴിയുമ്പം ശെടാ.. ഇവന്‍ കൊള്ളാല്ലോ.. എന്ന് പറയണം.. അത്ര മാത്രം..  ഈ സാധനം പ്രിന്‍റ് ചെയ്യാന്‍ കൊണ്ടു കൊടുത്തു കഴിഞ്ഞപ്പം.. പ്രസ്സിലെ ചേട്ടന്‍ ഞെട്ടിയില്ല.. ചേട്ടന്‍ മാത്രം അല്ല.. ഇത് കണ്ടവരാരും ഇത് വരെ ഞെട്ടിയില്ല.. ഞാന്‍ മാത്രം ഇടക്ക് ഇടക്ക് എടുത്തു അതില്‍ ദുഖഭാരത്തോടെ നോക്കി ഒന്ന് ഞെട്ടും..

അങ്ങനെ ഞാന്‍ എന്റെ ആദ്യത്തെ വിവാഹ ക്ഷണ കര്‍മത്തിലേക്ക് കടന്നു. ജീവിതത്തിലെ നല്ല മൂന്നു നാല് വര്‍ഷങ്ങള്‍ ചിലവഴിച്ച തൊടുപുഴ തന്നെ ഇതിനായി തിരഞ്ഞെടുത്തത് ഒരു പക്ഷെ യാദൃശ്ചികം ആയിരിക്കാം.. നഷ്ടപ്പെട്ട പല നല്ല ഓര്‍മകളും, മനസ്സില്‍ നല്ല ഗൃഹാതുരത്വം ഉണര്‍ത്തുന്ന സ്മരണകളും തരുന്ന തൊടുപുഴ.. നാല് വര്‍ഷം ഞങ്ങള്‍ വാടകയ്ക്ക് താമസിച്ച ബിന്ദു ചേച്ചിയുടെ വീട്ടില്‍ തന്നെ വേണം ആദ്യത്തെ കുറി കൊടുക്കാന്‍.. ഇത്രയും ക്ഷമാശീലം ഉള്ള ഒരു ചേച്ചിയെ ഞാന്‍ അടുത്തെങ്ങും കണ്ടിട്ടില്ല.. അല്ലെങ്കില്‍ പത്തു പതിനഞ്ചു കാടാമുട്ടന്മാര്‍ അവരുടെ വീടിന്റെ മുകളിലത്തെ നിലയില്‍ എത്രയോ രാത്രികളില്‍ കുടിച്ചു കൂത്താടി ചീട്ടും കളിച്ചു ബഹളം വെച്ചിരിക്കുന്നു.. ഒരു വാക്ക് ചീത്ത ആയി ഇത് വരെ പറഞ്ഞിട്ടില്ല..അത് മുകളിലത്തെ നിലയില്‍ നിന്ന് ബഹളം വരാത്തത് കൊണ്ടൊന്നും അല്ല.. എന്റെ അമ്മ അവിടെ കുറെ നാള്‍ താമസിച്ചു മോനും മോന്റെ സുഹൃത്തുക്കളും വളരെ നല്ലവര്‍ ആണെന്നുള്ള ഒരു പ്രതീതി ഉണ്ടാക്കിയത് കൊണ്ട് മാത്രം ആണെന്ന് തോന്നുന്നു..

എന്തൊക്കെ ആയാലും ബിന്ദു ചേച്ചിക്ക് ഞാന്‍ എന്റെ കടിഞ്ഞൂല്‍ കല്യാണക്കുറി കൊടുത്തു..
ബിന്ദു ചേച്ചി അത് വാങ്ങിച്ചു നോക്കീട്ടു
ബിന്ദു ചേച്ചി:- ഹോ എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ലാ..
ഞാന്‍ :- ഏ??? അതെന്താ ബിന്ദു ചേച്ചി അങ്ങനെ പറയുന്നേ? എനിക്കൊരു പെണ്ണ് കിട്ടും എന്ന് ബിന്ദു ചേച്ചിക്ക് പോലും വിശ്വാസം ഇല്ലാരുന്നോ?
ബിന്ദു ചേച്ചി:- അതല്ല കൊച്ചുമോനെ.. എന്ത് പെട്ടെന്നാ സമയം പോകുന്നത്.. ഇന്നലെ ഇവിടുന്നു പോയ പോലെ തോന്നുവാ.. കല്യാണം ഒക്കെ കഴിക്കാന്‍ ഉള്ള പ്രായം ഒക്കെ ആയി അല്ലെ..?
ഞാന്‍:- ഹോ എന്റെ കണ്ണ് നിറഞ്ഞു പോയി.. ഇത് വരെ കണ്ടവര്‍ എല്ലാരും പറഞ്ഞത് ഒരു മാതിരി പന്നി പോലെ വളര്‍ന്നല്ലോടെ എന്നാ.. ഇതിപ്പം ആദ്യമായിട്ടാ ഇങ്ങനെ.
ബിന്ദു ചേച്ചി:- അല്ല അത് അങ്ങനെ ഒക്കെ തന്നെയാ.. എന്നാലും സമയം പോയത് എന്ത് പെട്ടെന്നാ?
ഞാന്‍:- ഓ അങ്ങനെ..  ആ അതൊക്കെ പോട്ടെ.. ബിന്ദു ചേച്ചി ആ കാര്‍ഡ്‌ ഒന്ന് നോക്കിക്കേ.. ഞെട്ടിക്കാന്‍ ഒരു സാധനം ഞാന്‍ അതില്‍ വെച്ചിട്ടുണ്ട്..
ബിന്ദു ചേച്ചി:- ആ അഖില്‍ എന്നുള്ള പേരല്ലേ.. ഞാന്‍ ഞെട്ടി..
ഞാന്‍:- അയ്യേ.. ഇതെന്താ ഇങ്ങനെ.. അതല്ല.. ആ കാര്‍ഡിന്റെ മുകളില്‍ ഒരു രണ്ടു ലൈന്‍..
ബിന്ദു ചേച്ചി:- എ? ഇതെന്താ ഹിന്ദിയോ? കൊച്ചുമോനെ പണി പറ്റിച്ചോ? പെങ്കൊച്ചു ഹിന്ദിക്കാരിയാണോ?
ഞാന്‍:- അയ്യേ.. അത് ഹിന്ദി അല്ല.. സംസ്കൃതം.. കേട്ടിട്ടില്ലേ പണ്ട് പഠിച്ചിരിക്കുന്നത് സംസ്കൃതം ഏക്‌ ദേവ നാഗരി ഭാഷ ഹേ...പിന്നെ ഇതി വാര്‍ത്താഹ..എന്നൊക്കെ..
[എന്നാലും എനിക്കൊരു ഹിന്ദിക്കാരി പെങ്കൊച്ചിനെ പ്രേമിച്ചു കല്യാണം കഴിക്കാന്‍ ഉള്ള ഗെറ്റപ്പ് ഒക്കെ ആയി എന്ന് ബിന്ദു ചേച്ചി വിചാരിച്ചു കളഞ്ഞല്ലോ.. ഈ ബിന്ദു ചേച്ചിടെ ഒരു കാര്യം.. ]
ബിന്ദുചേച്ചി:- ഇതെന്താ ഈ കാര്‍ഡിന് ഇത്രക്കും വലിപ്പം?
ഞാന്‍:- നമ്മള്‍ ഒരിക്കലും മോശക്കാര്‍ ആവരുതല്ലോ.. അത് കൊണ്ട് അവിടെ ഉള്ളതില്‍ ഏറ്റവും തികഞ്ഞത് നോക്കി എടുത്തതാ..എങ്ങനെ ഉണ്ട്?
ബിന്ദുചേച്ചി:- ആ ചൂടുകാലം ഒക്കെ അല്ലെ.. ഇത്രയും വലിപ്പം ഉള്ളത് കൊണ്ട് വീശാന്‍ കൊള്ളാം..
ഞാന്‍:- [ആത്മഗതം: എന്നാല്‍ പിന്നെ ഒരു വിശറി പോലത്തെ കാര്‍ഡ്‌ ഉണ്ടാക്കി തരാം.. ഇരുന്നു വീശിക്കോ..  ഇത്രയും കാശും കൊടുത്തു സംസ്കൃതവും അടിച്ചു കൊണ്ട് വന്ന കാര്‍ഡാ.. വീശാന്‍ കൊള്ളാം അത്രേ..]


ബിന്ദു ചേച്ചി:- ആ ഞാന്‍ എന്തായാലും പോയി ഒരു ചായ എടുത്തോണ്ട് വരം.. നിങ്ങള്‍ ഇരിക്ക്..

ഞാനും കൂടെ വന്ന ശ്രീജിത്തും അവിടെ ഇരുന്നു.. ശ്രിജിത് എന്റെ കൈയില്‍ ബാക്കി ഉണ്ടാരുന്ന ഒരു കുറി എടുത്തു സംസ്കൃതത്തിന്റെ അര്‍ഥം മനസ്സിലാക്കാന്‍ ഉള്ള തീവ്ര ശ്രമം.. എവിടുന്നു.. ഇത് കോപ്പി അടിച്ചു വെച്ച എനിക്കിത് വരെ മനസ്സിലായിട്ടില്ല എന്താണ് ശെരിക്കും അര്‍ഥം എന്ന്.. പിന്നെയാ ഇനി ഇവന്‍.. ഒന്ന് പോടാ ചെക്കാ.. ബിന്ദു ചേച്ചി ചായയും ആയി വന്നപ്പോഴേക്കും ശ്രിജിത് ആദ്യത്തെ ഒരു വാക്ക് വായിച്ചു.. ബിന്ദു ചേച്ചി പറഞ്ഞു.. ചായ കുടിക്കു..
ശ്രിജിത് ചായ ഊതി ഊതി ഭയങ്കര കുടി.. ഹരികൃഷ്ണന്‍സ് സിനിമ കണ്ടതില്‍ പിന്നെ ഇവന്‍ ഇങ്ങനെയാ.. അതില്‍ മീര പറയുന്നുണ്ടല്ലോ.. ഗുപ്തന് ചായ ഊതി ഊതി കുടിക്കുന്നതാ ഇഷ്ടം എന്ന്..
ബിന്ദു ചേച്ചി:- ശ്രിജിത്തേ കൊച്ചിന് പേരിട്ടോ?
ശ്രിജിത്:- ഇല്ല, ഒന്ന് രണ്ടു പേര് ഇങ്ങനെ കണ്ടു പിടിച്ചു വെച്ചിട്ടുണ്ട്.. അഫിനവ്, അഫിമന്യു, അഫിജിത് .. ഇതൊക്കെയാ എല്ലാര്‍ക്കും ഇഷ്ടപ്പെട്ടത്.. പക്ഷെ ഞാന്‍ വേറെ ഒരെണ്ണം കണ്ടു പിടിച്ചു വെച്ചിടുണ്ട്.. "മോഹിനി വര്‍മ".
ബിന്ദു ചേച്ചി:- എ? അതിനു ആണ്‍കുട്ടി അല്ലെ..
ശ്രിജിത്:- ശെരിക്കും മോഹിനി വര്‍മ ആണാരുന്നല്ലോ..
ബിന്ദു ചേച്ചി:- ഏതു മോഹിനി വര്‍മ?
ശ്രിജിത്:- ഹരികൃഷ്ണന്‍സ് സിനിമ ബിന്ദു ചേച്ചി കണ്ടില്ലേ? അതിന്റെ കുഴപ്പമാ ഇതെല്ലാം. ശെരിക്കും മോഹിനി വര്‍മ കുഞ്ഞ്ജാക്കോ ബോബന്‍ ആരുന്നു.

എന്റെ ബിന്ദു ചേച്ചി.. ഇവന്‍ ചുമ്മാ അതും ഇതും ഒക്കെ പറഞ്ഞോണ്ട് ഇരിക്കും.. ഞാന്‍ ഇനി എന്റെ ഔദ്യോദികം ആയ കല്യാണം വിളി നടത്തട്ടെ..

ഞാന്‍:- കലിയുഗം തുടങ്ങി 1185 സംവത്സരങ്ങള്‍ കഴിഞ്ഞു ഇടവ മാസം ഒന്‍പതാം തീയതി സൂര്യോദയം കഴിഞ്ഞു ആറു നാഴികയും 57 വിനാഴികയും ആവുന്ന ശുഭ മുഹൂര്‍ത്തത്തില്‍ ഞാന്‍ അഗ്നിസാക്ഷിയായി ഇലത്താലി അണിയിക്കാന്‍ ഉള്ള സുദൃടമായ തീരുമാനം കൈകൊണ്ടിരിക്കുന്നു.. തഥവസരത്തില്‍ ..
ബിന്ദു ചേച്ചി:- കൊച്ചുമോനെ..എനിക്കൊന്നും മനസ്സിലായില്ല.. കല്യാണം വിളിച്ചത് തന്നെ ആണോ? അതോ ജാതകതിന്റെം ആദ്യത്തെ കുറച്ചു ഭാഗം വായിച്ചു കേള്‍പ്പിച്ചതാണോ?
ഞാന്‍:- അത് ബിന്ദു ചേച്ചി.. കല്യാണക്കുറിയില്‍ കുറച്ചു കടുകട്ടി മലയാളം വാക്ക് ഇടണം എന്ന് ആഗ്രഹിച്ചിട്ടു അമ്മ സമ്മതിച്ചില്ല.. അത് കൊണ്ടാ ഇങ്ങനെ ഒരു പരിപാടി ആസൂത്രണം ചെയ്തത്..
ബിന്ദുചേച്ചി :- ഇത് കാണാതെ പഠിച്ചു പറയുവാണോ?
ഞാന്‍:- ഏയ്‌... അല്ല.. എല്ലാം നന്നായി മനസ്സിലാക്കി സമയം എടുത്തു പഠിച്ചു പറയുന്നതാ..
ബിന്ദുചേച്ചി :- അല്ല ഇങ്ങനെ ഒക്കെ പറഞ്ഞു കഴിഞ്ഞാല്‍ ആര്‍ക്കേലും എന്തേലും മനസ്സിലാകുവോ?
ഞാന്‍:- ആ അത്രയുവേ ഞാനും ഉദ്ദേശിക്കുന്നുള്ളൂ.. കേള്‍ക്കുമ്പം ഒന്ന് ഞെട്ടണം..
ബിന്ദുചേച്ചി:- ആ ഞാന്‍ ഞെട്ടി. വന്നു കേറിയപ്പം മുതലേ ഒരു ഞെട്ടല്‍ ഉണ്ടാരുന്നു.. ഇപ്പം പൂര്‍ത്തിയായി.. ശെരിക്കും കല്യാണം ആയോ? സാധാരണ കല്യാണക്കുറി ഇങ്ങനെ അല്ല.. കല്യാണം വിളിക്കുന്നതും ഇങ്ങനെ അല്ല.. അത് കൊണ്ട് ചോദിച്ചതാ..
ഞാന്‍:- ഉയ്യോ.. ഇത്രക്കും വെല്യ ഒരു ഞെട്ടല്‍ ഞാന്‍ പ്രതീക്ഷിച്ചില്ല.. ഞാന്‍ കല്യാണം പിന്നീട് അമ്മയെ കൊണ്ട് ഫോണില്‍ വിളിപ്പിച്ചോളാം. ശെരി ബിന്ദു ചേച്ചി.. ഞങ്ങള്‍ ഇറങ്ങുവാ.. ഇനി കുറെ വീട്ടില്‍ കല്യാണം വിളിക്കാന്‍ ഉള്ളതാ..
ബിന്ദു ചേച്ചി:- അത് വേണോ കൊച്ചുമോനെ?

വാല്‍ക്കഷ്ണം:- പിന്നീട് ഫോണില്‍..
ഞാന്‍:- അമ്മെ.. ആരെയും ഞെട്ടിക്കാതെ എങ്ങനെയാ കല്യാണം വിളിക്കുക? എല്ലാവരും ചെയ്യുന്ന പോലത്തെ സിമ്പിള്‍ ആയിട്ടുള്ള സാധനങ്ങള്‍ മാത്രം മതി.. മനസ്സിലാകാത്ത വാക്ക് ഒന്നും വേണ്ട..
അമ്മ:- എ? നീ ഇതിലെ പറഞ്ഞോണ്ട് നടന്ന സാധനങ്ങള്‍ ഏതേലും വീട്ടില്‍ ചെന്ന് പറഞ്ഞോ? അത് നീ അപ്പം തമാശക്ക് പറഞ്ഞോണ്ട് നടന്നതല്ലേ? എന്റെ കൃഷ്ണാ.. എന്താ ഇവന്‍ ഇങ്ങനെ?...

Thursday, April 15, 2010

വിഷു ആശംസകള്‍


അങ്ങനെ ഒരു വിഷു കൂടി വന്നു പോകുന്നു.. ജോലി കിട്ടുന്നതിനു മുന്നേ ഈ വിഷു വരാന്‍ എന്ത് കൊതി ആയിരുന്നു.. കൈനീട്ടം ആയിട്ട് കുറച്ചു കാശു ആരേലും ഒക്കെ തരുന്ന ദിവസം അല്ലെ..അത് കഴിഞ്ഞു ജോലി കിട്ടികഴിഞ്ഞപ്പം നമ്മള്‍ ബാക്കി ഉള്ള കുരുന്നുകള്‍ക്ക് കൈനീട്ടം കൊടുത്തു തുടങ്ങി..ആദ്യം ഒക്കെ നാട്ടില്‍ പോയി വിഷു ആഘോഷിക്കണം എന്ന് ആഗ്രഹിച്ചിരുന്നു.. ചെയ്തിരുന്നു.. പിന്നെ പിന്നെ ലോകത്തിന്റെ ഏതേലും ഒരു കോണില്‍ ആയി വിഷു ആഘോഷം.. പിന്നെ അമ്മ ബാംഗ്ലൂറിലേക്ക് വന്നു കഴിഞ്ഞപ്പം ഏതേലും സുഹൃത്തുക്കളെയും വിളിച്ചു കൊണ്ട് പോയി ഉച്ചക്ക് പായസം കൂട്ടി ഒരു സദ്യ ഉണ്ടിരുന്നു.. ഇത്തവണ ഏതായാലും ഇതൊന്നും ഇല്ല.. കോട്ടയത്തെ വീട്ടില്‍ ആരുന്ന സമയത്ത് വിഷു ഒക്കെ ആകുംബം ഒരു വെള്ളരിക്ക ഒക്കെ എടുത്തു കണ്ണൊക്കെ എഴുതിച്ചു.. ഒരു ഉരുളിയില്‍ കണി ഒക്കെ ഒരുക്കി.. കൃഷ്ണവിഗ്രഹവും ഒക്കെ ഒരുക്കി വെച്ച്...അതിരാവിലെ എഴുന്നേറ്റു കണിയും കണ്ടു കുളിച്ചു അമ്പലത്തിലും പോയി..കുറെ കൈനീട്ടവും വാങ്ങിച്ചു.. വിഷുവിനു പ്രത്യേകം ആയുള്ള പ്രഭാത ഭക്ഷണവും..ഉച്ചക്ക് നല്ലൊരു സദ്യയും, അവസാനം ഒരു പായസവും.. ബാക്കി സമയം മുഴുവനും സുഹൃത്തുക്കളുടെ ഒപ്പം എന്തേലും കളികളും, ദൂരദര്‍ശനില്‍ അന്ന് വൈകിട്ട് വരന്‍ പോകുന്ന സിനിമക്ക് വേണ്ടി ഉള്ള കാത്തിരിപ്പും..
ഇന്നാണേല്‍ രാവിലെ ഏഴു മണി മുതല്‍ എല്ലാ ചാനെലുകളിലും സിനിമ.. മാറി മാറി കണ്ടു ഒരെണ്ണം പോലും ആരും മുഴുവനും കാണില്ല..

എഞ്ചിനീയറിംഗ് പഠന കാലത്ത് ഒരു വിഷുവിനു നമ്മള്‍ സുഹൃത്തുക്കള്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.. അന്ന് എഴുന്നെല്‍ക്കുംബോഴേ കാണാന്‍ ആയിട്ട് കുറച്ചു കൊന്നപ്പൂ കെട്ടി തൂക്കി കിടക്കുന്നതിന്റെ മുകളില്‍ ഒരു അയ പോലെ ഇട്ടിരുന്നു.. എന്നിട്ട് നമ്മുടെ കൂട്ടത്തില്‍ ഉണ്ടാരുന്ന ഒരുത്തന്‍ രാവിലെ എഴുന്നേറ്റു ഇതൊക്കെ കണ്ടിട്ട്, ഉറങ്ങി കിടന്ന പാവം ഞങ്ങളെ എല്ലാരേയും അവന്റെ വൃത്തികെട്ട ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു കാണിച്ചു..അന്ന് മുതല്‍ വിഷുക്കണിയെ വെറുത്തു തുടങ്ങിയതാ..മീശമാധവനില്‍ കൃഷ്ണവിലാസം ഭഗീരതന്‍ പിള്ളക്ക് കാണേണ്ടി വന്നത് ഒക്കെ എത്രയോ ഭേദം.. നമ്മള്‍ കണ്ട രംഗം..ഹോ സ്വബോധം ഉള്ള ഒരു മനുഷ്യനും സഹിക്കില്ല..
അത് സംഭവിച്ചു തൊട്ടടുത്ത വര്‍ഷവും ഇത് തന്നെ ആവര്‍ത്തിക്കാന്‍ അവന്‍ വീണ്ടും എത്തി.. നമ്മള്‍ എല്ലാരും ചേര്‍ന്ന് ബുദ്ധിപരം ആയി.. അവന്‍ ഉറങ്ങി കിടന്ന മുറി പുറത്തു നിന്ന് പൂട്ടി ഇട്ടിട്ടു.. കണി കണ്ടതിനു ശേഷം അവനെ വിളിച്ചുണര്‍ത്തി.. നമ്മളെ കൊണ്ട് ആവുന്ന രീതിയില്‍ അവനെയും കണി കാണിച്ചു.. അന്നേരം ആണ് മനസ്സിന്റെ ഒരു വര്‍ഷത്തെ വിഷമം ഒന്ന് തീര്‍ന്നത്..

ഇത്തവണത്തെ വിഷു നമ്മള്‍ വിഷുവിന്റെ തലേദിവസം തന്നെ ആഘോഷിച്ചു.. ഉച്ചക്ക് കുറച്ചു സുഹൃത്തുകള്‍ക്കു എന്റെ വീട്ടില്‍ നിന്ന് ഊണ് കൊടുത്തു.. രാത്രി വേറെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് നല്ല ഒന്നാം തരാം ഒരു സദ്യ.. സത്യം പറയാവല്ലോ.. ഇത്രയും നല്ല ഒരു സദ്യ ഞാന്‍ അടുത്ത കാലത്തൊന്നും കഴിച്ചിട്ടില്ല.. എന്തായിരുന്നു പ്രത്യേകത എന്ന് എനിക്ക് ഇനിയും മനസ്സിലായിട്ടില്ല.. പക്ഷെ എല്ലാത്തിനും നല്ല രുചി ആയിരുന്നു.. വിഷുവിന്റെ തലേ ദിവസം രാത്രി ആകാറായപ്പോള്‍ ആണ് കണി വെക്കണോ എന്ന് ആലോചിച്ചത് തന്നെ.. ഒന്നും സംഭവിച്ചില്ല.. എന്തായാലും കണി വെക്കാഞ്ഞത് കൊണ്ട് അതിന്റെ പടം ഒന്നും ഇവിടെ ഇടുന്നില്ല.. എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.

Thursday, April 8, 2010

നഷ്ടപ്പെട്ട ബാല്യം



മികച്ച ഗായകന്‍ ഉള്ള ദാസേട്ടന്റെ ഇരുപത്തി നാലാം കേരള സംസ്ഥാന അവാര്‍ഡ്‌ ആണ് ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സാധാരണ ഗതിയില്‍ സംസ്ഥാന അവാര്‍ഡ്‌ ഒക്കെ കിട്ടുന്ന പാട്ടുകള്‍ നേരത്തെ തന്നെ കേട്ടിട്ടുണ്ടാവാന്‍ ആണ് സാധ്യത.. പക്ഷെ ഇത്തവണ ആ പതിവും ഞാന്‍ തെറ്റിച്ചു..ഇങ്ങനെ ഒരു പാട്ടിനെ പറ്റി ഞാന്‍ കേട്ടിരുന്നില്ല.. കഴിഞ്ഞ വര്‍ഷം ഇറങ്ങിയതില്‍ ഏറ്റവും അധികം ഇഷ്ടപ്പെട്ട രണ്ടു പാട്ടുകള്‍ ഒന്ന് പിച്ച വെച്ച നാള്‍ മുതല്‍ക്കും.. പിന്നെ അനുരാഗ വിലോചനന്‍ ആയും ആരുന്നു.. ഇത്രയും അധികം റിയാലിടി ഷോകളും പാട്ടുകാരും ഉള്ള കേരളത്തില്‍ മേല്പറഞ്ഞ രണ്ടു പാട്ടും പാടിയത് മറുനാട്ടില്‍ നിന്നുള്ളവര്‍ ആണ് എന്നുള്ളത് ഒരു വിരോധാഭാസം ആയി തോന്നുന്നു .. ആദ്യത്തേത് ശങ്കര്‍ മഹാദേവനും മറ്റേതു ശ്രേയ ഗോശാലും.

മധ്യവേനല്‍ എന്നാ ചിത്രത്തിലെ സ്വന്തം സ്വന്തം ബാല്യത്തിലൂടെ എന്ന ഗാനത്തിന് ആണ് 2009 ഇലെ സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചത്. ഒരു തവണ കേട്ട് നോക്കിയപ്പോള്‍ തന്നെ വല്ലാതെ ആകര്‍ഷിച്ചു.. വല്ലാത്തൊരു ഗൃഹാതുരത്വം അനുഭവപ്പെടുന്നു ഇതിലെ വരികള്‍ കേള്‍ക്കുമ്പം.. തിരക്കേറിയ ഈ ജീവിതത്തില്‍ നഷ്ടപ്പെട്ടു പോകുന്ന പലതിനെ കുറിച്ചും ഉള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ ആയി തോന്നുന്നു ഈ ഗാനം. അത്യധികം ലളിതം ആയ വരികള്‍.. അത് പോലെ ലളിതം ആയ സംഗീതം.. ഇതില്‍ പ്രതിപാതിക്കുന്ന പല കാര്യങ്ങളും ഞാന്‍ എന്റെ ബാല്യത്തില്‍ അനുഭവിച്ചിരുന്നോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെ ആയിരിക്കും ഉത്തരം.. പക്ഷെ അതൊക്കെ എന്റെ ബാല്യത്തില്‍ അനുഭവിച്ചിരുന്നു..എന്നൊരു തോന്നല്‍ എനിക്ക് ഉണ്ടാകുന്നു ഈ ഗാനം കേള്‍ക്കുമ്പോള്‍.. അത് ഒരു പക്ഷെ ദാസേട്ടന്റെ ശബ്ദത്തിന്റെയും പിന്നെ ഈ വരികളുടെ ലാളിത്യത്തിന്റെയും ഫലം ആയിരിക്കാം. പിന്നെ സോഫ്റ്റ്‌ മെലഡീസ് എന്നും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു..

കൈതപ്രം ദാമോദരന്‍ നമ്പൂതിരി ആണ് ഈ ലളിതസുന്ദരമായ രചന നിര്‍വഹിച്ചിരിക്കുന്നത്. കൈതപ്രം നമ്പൂതിരിയുടെ സഹോദരന്‍ ആയ വിശ്വനാഥന്‍ നമ്പൂതിരി ആണ് ഈ ഗാനത്തിന്‍റെ സംഗീതം. പയ്യന്നൂരിലെ ശ്രുതിലയ എന്ന സംഗീത പഠന കേന്ദ്രം ഇദ്ദേഹം ആണ് നടത്തുന്നത്. മധ്യമാവതി എന്ന രാഗത്തില്‍ ആണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. സാധാരണ ഒരു കച്ചേരി തീരുന്നത് ഈ രാഗത്തില്‍ ആയിരിക്കും എന്നാണ് പറയപ്പെടുന്നത്‌. 
ഇതേ രാഗത്തില്‍ ചെയ്തിരിക്കുന്ന മറ്റു ചില മലയാളം പാട്ടുകള്‍ :- 

1. പുറപ്പാട് എന്ന ചിത്ത്രത്തിലെ ഇത്തിരി തേനിൽ പൊന്നുരച്ച് ഇത്തളിർ ചുണ്ടിൽ ഞാൻ തൊട്ടു വെച്ചു എന്ന ഗാനം. 

2. ഹൃദയം ഒരു ക്ഷേത്രം എന്ന ചിത്ത്രത്തിലെ മംഗളം നേരുന്നു ഞാൻ മനസ്വിനി മംഗളം നേരുന്നു ഞാൻ എന്ന ഗാനം.

3. ഇന്ദ്രജാലം എന്ന ചിത്ത്രത്തിലെ കുഞ്ഞിക്കിളിയേ കൂടെവിടേ.. കുഞ്ഞോമനനിൻ കൂടെവിടെ.. എന്ന ഗാനം.

4. ചിത്രം എന്ന ചിത്ത്രത്തിലെ ഈറൻ മേഘം പൂവും കൊണ്ടേ എന്ന ഗാനം.


ഗാനത്തിന്റെ വരികള്‍ താഴെ കൊടുക്കുന്നു:- 

സ്വന്തം സ്വന്തം ബാല്യത്തിലൂടെ

ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ
സ്വന്തം സ്വന്തം പ്രണയത്തിലൂടെ
ഒന്നലയാന്‍ ഉള്ളില്‍ കൊതി തോന്നാത്തവരുണ്ടോ
കണ്ണാടി പുഴ കാണുമ്പോള്‍ 
കണ്ണീര്‍ കനവുകള്‍ തെളിയുമ്പോള്‍
വെറുതെ പാടാന്‍ കൊതിക്കാത്തൊരാളുണ്ടോ 
സ്വന്തം സ്വന്തം ബാല്യത്തിലൂടെ
ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ 

ഒളമാവിന്‍ തണലും തറവാടും പുരയും
അമ്മ വിളമ്പിയ ചോറും
പൊന്‍ വിഷുക്കണിയും പൊന്നോണ രാവും
കാവും കുളവും കളിയാട്ടവും
ആ നല്ല നാളിന്‍ ഓര്‍മ്മയില്‍ മുഴുകാന്‍
വെറുതെ വെറുതെ കൊതിച്ചുപോയ്‌ ഞാന്‍
സ്വന്തം സ്വന്തം ബാല്യത്തിലൂടെ
ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ 

എല്ലാം ഞാന്‍ നല്‍കാം ഈ ജന്മമാകെ നല്‍കാം
എന്‍ ബാല്യം തിരികെ തരുമോ 
അനുരാഗ രാവും ഹരിവാസരവും
തിരികെ വരുമോ എന്നെങ്കിലും
അമ്പല നടവഴിയില്‍ ആമ്പല്‍ കുളവക്കില്‍
വരുമോ വരുമോ എന്നെങ്കിലും 

ഈ ഗാനം ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Friday, April 2, 2010

അങ്കമാലിയിലെ വിശ്വസ്ത സ്ഥാപനം

പതിവ് പോലെ ഒരു പണിയും ചെയ്യാതെ ചുമ്മാ സമയം കൊല്ലാന്‍ ആയിട്ട് കിട്ടിയ ഒരു ഞായര്‍ ആഴ്ച.. രാവിലെ എഴുന്നേറ്റു പതിവ് പരിപാടിയായ മനോരമയും ചായയും ആയിട്ട് സ്പോര്‍ട്സ് പേജും ആയിട്ടുള്ള മല്‍പ്പിടുത്തം നടന്നു കൊണ്ടിരിക്കുന്നൂ.. മനോഹരമായ വാര്‍ത്തകള്‍.. ഗുല്‍മോഹര്‍ പൂത്തു!!! തലക്കെട്ട്‌ കണ്ടപ്പം ഓര്‍ത്തത്‌ ഏതോ പ്രകൃതി സ്നേഹി വാക മരത്തെ കുറിച്ച് എഴുതിയത് ആണെന്നാ.. വായിച്ചപ്പം മനസ്സിലായി.. ഉമര്‍ ഗുല്‍ എന്നാ പാകിസ്ഥാന്‍ കളിക്കാരന്‍ നന്നായി കളിച്ചതിനെ പറ്റി ആണ് വാര്‍ത്ത‍ എന്ന്..മനോരമ എന്നും ആ കൂതറ സ്വഭാവം കാണിക്കാറുണ്ട്..പണ്ട് ഒരെണ്ണം വന്നത്:- സച്ചിന്‍ കസറി ഇന്ത്യ പതറി..  സ്പോര്‍ട്സ് പേജും സിനിമ പരസ്യങ്ങളും അല്ലാതെ അതില്‍ പേജ് ഉണ്ടെന്നു കാണുന്നത് വല്ലപ്പോഴും ആണ്.. അങ്ങനെ ഒരു വാര്‍ത്ത‍ കണ്ണില്‍ പെട്ടു. എയര്‍ ഏഷ്യ എന്നൊരു കമ്പനി കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും വളരെ തുച്ഛമായ ചിലവില്‍ മലേഷ്യക്ക് വിമാനങ്ങള്‍ പറപ്പിക്കാന്‍ തുടങ്ങുന്നു എന്ന്.. ഇങ്ങനെ പണ്ടു സിങ്കപ്പൂറിലേക്ക്  ഒരു കമ്പനി തുടങ്ങിയതാ.. നമ്മള്‍ കുറെ എണ്ണം വലിഞ്ഞു കേറി പോയി മൂന്നാം മാസം കമ്പനി പൂട്ടി.. ആ ഒരു ഓര്‍മ ഉള്ളത് കാരണം എത്രയും നേരത്തെ ഇതിനു പോണം എന്ന് തോന്നി.. ഉടനെ തന്നെ ഏതു തല്ലിപ്പൊളി പരിപാടി ആണേലും പോകാന്‍ റെഡി ആയിട്ടുള്ള സുഹൃത്തുക്കളെ വിളിച്ചു കാര്യം പറഞ്ഞു.. 



ഇനി അവന്മാരെ എല്ലാം ഒന്ന് പരിചയപ്പെടാം.. അലക്സണ്‍ അലക്സ് :- ഇദ്ദേഹം ഒരു "frequent flier, party animal" എന്ന ശ്രേണിയില്‍ ഉള്ള ഒരു മനുഷ്യന്‍ ആണ്.. ഹുഅവെ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ആത്മാവും മജ്ജയും മാംസവും എല്ലാം ഇദ്ദേഹം ആണെന്ന് ആണ് അവന്‍ അവനോടു തന്നെ പറയുന്നത്.. ഇന്ത്യക്ക് അകത്തു ഉള്ള ഒരു ട്രിപ്പിനും അവനു അവധി കിട്ടില്ല.. ശനി, ഞായര്‍ ദിവസങ്ങളില്‍ പോലും അവധി എടുത്താലെ വീട്ടില്‍ ഇരിക്കാന്‍ പറ്റുള്ളൂ എന്ന് വിശ്വസിക്കുന്ന മഹാ മനസ്സിന്‍റെ ഉടമ. ഇന്ത്യക്ക് പുറത്തേക്കു ഉള്ള ടൂര്‍ ആണേല്‍ അവനോടു സമ്മതം ചോദിക്കണ്ട ആവശ്യം പോലും ഇല്ല.. എന്നാലും സാമാന്യ മര്യാദക്ക് ചോദിച്ചു വാങ്ങിച്ചു.. രാത്രി മൂന്നു മണി വരെ ഓഫീസില്‍ ഇരുന്നു പണിതിട്ട് ക്ഷീണിച്ചു വന്നു കേറി ഒരു ബിയര്‍ കുടിച്ചിട്ട് ഹോ ഇത് ഇല്ലാരുന്നേല്‍ ഇന്നത്തെ ദിവസം മൊത്തം വേസ്റ്റ് ആയേനെ!! എന്ന് പറയുന്ന ഒരു തൊടുഫുഷക്കാരന്‍. ഇവനെ സ്നേഹത്തിന്‍റെ പുറത്ത് എല്ലാരും തരകന്‍ എന്ന് വിളിക്കും.. മത്തായി മാത്രം അവനെ തതകന്‍ എന്നും വിളിച്ചു പോന്നു.

രണ്ടാമത്തവന്‍ ബിബിന്‍ :- ഇന്‍ഫോസിസ് എന്ന ഭീകരന്‍റെ വര്‍ക്കര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം വര്‍ഷങ്ങള്‍ ആയി വാങ്ങുന്നവന്‍.. കൊല്ലം കുറെ ആയി ഈ പുരസ്കാരങ്ങള്‍ എല്ലാം വാങ്ങുന്നുണ്ടെങ്കിലും കക്ഷി ഇത് വരെ ഒരു പ്ലേനില്‍ കേറിയിട്ടില്ല.. ഇത് പോലെ ഒരു ട്രിപ്പ്‌ ഏറ്റവും അധികം താല്പര്യം ഉള്ളതും അത് കൊണ്ട് അവനു തന്നെ ആരുന്നു. ജീവിതത്തില്‍ തിന്നുക, ഫുട്ബോള്‍ കളിക്കുക എന്നത് മാത്രം ആണ് ലക്‌ഷ്യം എന്ന് വിശ്വസിക്കുന്നവന്‍.. ആഹാരം എവിടെ എലും ഇരിക്കുന്നത് കണ്ടാല്‍ അത് തീരുന്നത് വരെ ടെന്‍ഷന്‍ അനുഭവിക്കുന്ന ഒരു പാവം. ഇഷ്ടപ്പെട്ട പെണ്ണിനോട് പ്രോപോസ് ചെയ്യാന്‍ പോയിട്ട് ഞാന്‍ ഒറ്റ ഇരുപ്പില്‍ 20 ഇഡലി തിന്നും.. നന്നായി ബോള്‍ ചെയ്യും എന്നൊക്കെ പറഞ്ഞു അലംബ് ആക്കിയവന്‍ .. മറ്റൊരു തൊടുഫുഴക്കാരന്‍. ഈ തീറ്റ കാരണം ഇവനെ എല്ലാരും വയറന്‍ എന്ന് സ്നേഹത്തോടെ വിളിച്ചു പോന്നു.. 

മൂന്നാമന്‍ സോണി :- UPS ഉണ്ടാക്കുന്ന APC എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന.. അല്ല അങ്ങനെ പറയാന്‍ പറ്റില്ല.. കാരണം ഒരു പണിയും അവന്‍ അവിടെ ചെയ്യുന്നതായിട്ട്‌ അവനു പോലും അറിവില്ല.. ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഇന്‍റര്‍നെറ്റില്‍ നിന്ന് സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്തു ഹാര്‍ഡ് ഡിസ്കുകള്‍ നിറക്കുക എന്നതാണ് പരിപാടി. കണ്ട സിനിമകള്‍ ആണേല്‍ പോലും കുറച്ചു കൂടി നല്ല ക്ലാരിറ്റി ഉള്ള പ്രിന്‍റ് വന്നാല്‍ വീണ്ടും ഡൌണ്‍ലോഡ് ചെയ്യുക.. കുറെ ഇലക്ട്രോണിക് സാധനങ്ങള്‍ വാങ്ങിക്കുക.. ഇതൊക്കെ ആണ് മെയിന്‍ പരുപാടികള്‍. പിന്നെ ഒരു പരിപാടി:- എന്തേലും ഒരു വാചകം പറയും.. തൊട്ടു അടുത്ത വാചകം മുന്നേ പറഞ്ഞതിന്റെ നേരെ വിപരീതം ആരിക്കും.. ഇവനോട് ഞാന്‍ പല തവണ ചോദിക്കാറുണ്ട്.. "നിനക്ക് ശെരിക്കും വട്ടാണോ അതോ വട്ടു അഭിനയിക്കുന്നതാണോ എന്ന്?" വീണ്ടും തൊടുഫുഴ, ഇവനെ എല്ലാരും ശിതാവ് എന്നൊക്കെ ആണ് വിളിക്കുന്നത്‌.. എന്ത് കൊണ്ട് ആണെന്നൊന്നും എനിക്കോര്‍മയില്ല.. ഇങ്ങനെ പല പേരുകള്‍ക്കും എന്താണ് കാരണം എന്ന് പലര്‍ക്കും അറിയില്ല.. അത് ഉടനെ മനസ്സിലാകും..

പിന്നെ നാലാമത്തെ ആള്‍ ഞാന്‍ തന്നെ :- ഞാന്‍ എന്നെ കുറിച്ച് ഇപ്പം എന്ത് പറയാനാ? ബാക്കി ഉള്ളവര്‍ എല്ലാം പറയുന്ന പോലെ മൊത്തത്തില്‍ ഒരു കിടിലന്‍ ഐറ്റം. വൃത്തികെട്ട ചളു കോമഡികള്‍ പറയാതെ ജീവിതത്തെ നല്ലവണ്ണം സീരിയസ് ആയി കാണാന്‍ ശ്രമിക്കുന്ന ഒരു തത്ത്വജ്ഞാനി. മൊത്തത്തില്‍ പറഞ്ഞാല്‍ ഒരു ഒന്ന് ഒന്നര സംഭവം. ഇപ്പം ഇങ്ങനെ ഒക്കെയേ എഴുതാന്‍ പറ്റൂ.. പണ്ടത്തെ പോലെ അല്ല.. ഞാന്‍ കെട്ടാന്‍ പോകുവാ.. ഭാര്യ ഇതെല്ലാം കണ്ടാല്‍ എന്നെ കുറിച്ച അഥവാ എന്തേലും ഒരു ഇമ്പ്രഷന്‍ ഉണ്ടേല്‍ അത് കൂടി പോകും.. ഇവനെ എല്ലാരും സ്നേഹത്തോടെ തൊലി എന്ന് വിളിച്ചു.. ഹോ ഇത്രയും അലമ്പ് ആയിട്ടുള്ള ഒരു പേര് ഞാന്‍ എന്‍റെ ജീവിതത്തില്‍ കേട്ടിട്ടില്ല.. ഇതിനും പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല.. ചുമ്മാ അങ്ങനെ അങ്ങ് വിളിക്കുന്നു.. :) ആ വൃത്തികെട്ട സായിപ്പിനെ എന്‍റെ കയില്‍ കിട്ടിയാല്‍ വലിച്ചു കീറി വല്ല പട്ടിക്കും ഇട്ടു കൊടുക്കാന്‍ ഉള്ള ദേഷ്യം തോന്നാറുണ്ട് ഈ പേര് കേക്കുംബം. ആ അലവലാതി ആണ് നമുക്ക് എല്ലാവര്ക്കും ഓരോ വൃത്തികെട്ട പേര് സമ്മാനിച്ചത്‌..  തനി കോട്ടയം കാരന്‍.. "ഭ" എന്നൊരു അക്ഷരം ഉണ്ടെന്നു മുകളില്‍ പരിചയപ്പെട്ട തൊടുഫുഴക്കാര്‍ക്ക് പറഞ്ഞു കൊടുത്തവന്‍. 

അങ്ങനെ എയര്‍ ഏഷ്യയില്‍ കേറി തരകന്‍റെ കാര്‍ഡ്‌ ഉപയോഗിച്ച് എല്ലാവര്‍ക്കും ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു.. ഒരാള്‍ക്ക്‌ അങ്ങോട്ടും ഇങ്ങോട്ടും കൂടെ ചിലവായത് ഏകദേശം ഒരു 6500 രൂപ. വളരെ ബുദ്ധി കൂടുതല്‍ പ്രയോഗിച്ചത് കാരണം ആണ് ഈ രൂപയ്ക്കു കിട്ടിയത് എന്ന് കുറച്ചു നാള്‍ കഴിഞ്ഞപ്പം മനസ്സിലായി. നമ്മുടെ ഒരു സുഹൃത്തിന്‍റെ അളിയനും കുടുംബവും പോകാന്‍ ആയിട്ട് ടിക്കറ്റ്‌ കിട്ടിയത് 3000 രൂപയ്ക്കു ആണത്രേ.. മൊത്തം 4 ദിവസം മലേഷ്യയില്‍.. അതാണ്‌ പ്ലാന്‍. പിന്നെ നല്ല ചൂട് കൂടി ഇരിക്കുന്ന സമയത്ത് തന്നെ ബുക്ക്‌ ചെയ്യാന്‍ ഞങ്ങളെ കൊണ്ട് സാദിച്ചു..അത് കൊണ്ട് അവിടെ ചെന്നാലും പുറത്തു ഇറങ്ങണ്ട.. റൂമില്‍ തന്നെ ഇരിക്കാം. 

ഇനി അവിടെ ചെന്നാല്‍ കാണണ്ട സ്ഥലങ്ങളെ കുറിച്ചുള്ള അന്വേഷണം, ആകെ കുറെ നാള്‍ അന്വേഷിച്ചിട്ടും ആകെ കിട്ടിയത് ഒരു പെട്രോണാസ് ടവര്‍ മാത്രം. എന്തൊക്കെ കണ്ടില്ലേലും അതില്‍ വലിഞ്ഞു കേറി ഇരിക്കും എന്നുള്ള ഒരു ഉറപ്പു ഞങ്ങള്‍ എടുത്തു. പിന്നെ അവിടെ ചെന്നാല്‍ താമസിക്കാന്‍ ഉള്ള സെറ്റപ്പ്. അത് പോകുന്നതിന്‍റെ  രണ്ടു ദിവസം മുന്നേ ആയിട്ടും ആരും ഒന്നും ശെരി ആക്കീട്ടില്ല. അങ്ങനെ ഇരിക്കുമ്പം 3000 രൂപയ്ക്കു ടിക്കറ്റ്‌ കിട്ടി എന്ന് മുന്നേ പറഞ്ഞ അളിയന്‍ വഴി അവിടെ ഉള്ള കുറെ ഹോടെലുകളുടെ അഡ്രസ്സും ചാര്‍ജും എല്ലാം കിട്ടി. ആകെ എല്ലാത്തില്‍ നിന്നും റേറ്റ് മാത്രം നോക്കി, ഉള്ളതില്‍ ഏറ്റവും പിച്ച എന്ന് തോന്നിയത് തപ്പി പിടിച്ചു.. ഹോട്ടല്‍ ചൈന ടൌണ്‍ (2). എന്‍റെ ജീവിതത്തില്‍ ഇന്ന് വരെ അങ്ങനെ ഒരു പേര് ഞാന്‍ കേട്ടിട്ടില്ല.. വാല് പോലെ ഒരു അക്കം അതും ഒരു ബ്രാക്കറ്റില്‍.. സംഭവം കേറി നോക്കിയപ്പം സൈറ്റ് ഒക്കെ ഉണ്ട്.. സൈറ്റ് ഉള്ളതിലെ ഏറ്റവും തൊട്ടി സെറ്റപ്പ് ഇവന്മാരുടെ ആണെന്ന് തോന്നി.. ഒരാള്‍ക്ക് 4 ദിവസത്തേക്ക് താമസിക്കാന്‍ 2000 രൂപ ഏകദേശം ചെലവ്. ഹോ ഞാന്‍ പണ്ട് അമേരിക്കയില്‍ പോയപ്പം താമസിച്ച ഹോട്ടലില്‍ ഒരു ദിവസത്തിന് 4500 രൂപ ആരുന്നു വാടക. അന്ന് അത് കമ്പനി കൊടുത്തു.. ഇന്നിത് നമ്മള്‍ തന്നെ കൊടുക്കണം.. അത് കൊണ്ടും അതില്‍ കുറവുള്ളത് കണ്ടു പിടിക്കാന്‍ സമയം അനുവദിക്കാത്തത് കൊണ്ടും അത് കേറി ബുക്ക്‌ ചെയ്തു. 

അങ്ങനെ പെട്രോണാസ് എങ്കിലും കാണണം എന്നുള്ള മോഹവും ആയി ഞങ്ങള്‍ ഒരു വെള്ളിയാഴ്ച രാത്രി കൊച്ചിയിലേക്ക് പുറപ്പെടാം എന്ന് തീരുമാനിച്ചു.. യാത്ര നമ്മുടെ കാറില്‍ ആയതു കൊണ്ട് രാത്രി 2 മണി ഒക്കെ ആകുംബം പോകാം എന്നുള്ള തീരുമാനത്തില്‍ എത്തി ചേര്‍ന്നു. പാതി രാത്രി കഴിഞ്ഞു യാത്ര തുടങ്ങുന്നത് കാരണം അതിനു മുന്നേ മര്യാദക്ക് കിടന്നു ഉറങ്ങാം എന്ന് വിചാരിച്ചു അന്ന് പതിവിലും നേരത്തെ ഓഫീസില്‍ നിന്ന് ഇറങ്ങി. വന്നു ഞാന്‍ എന്‍റെ പാക്കിംഗ് എല്ലാം കഴിഞ്ഞു റെഡി ആയി. പാക്കിംഗ് എന്ന് പറയുമ്പം തെറ്റിദ്ധരിക്കണ്ട.. ആകെ ഒരു ജീന്‍സും 2 ടീ ഷര്‍ട്ടും. ബാക്കി എല്ലാം അവിടെ ചെന്നിട്ടു വാങ്ങിച്ചിട്ട് ഇടുക.. അല്ലെങ്കില്‍ ബാക്കി ഉള്ളവന്മാരുടെ കയില്‍ നിന്നും അടിച്ചു മാറ്റുക.. പക്ഷെ എന്‍റെ ഇതേ ചിന്താഗതി കൂട്ടത്തില്‍ ശിതാവിനും ഉണ്ടാരുന്നു എന്ന് അവിടെ ലാന്‍ഡ്‌ ചെയ്തപ്പം മാത്രം ആണ് എനിക്ക് മനസ്സിലായത്.. അവന്‍ കൊണ്ട് വന്നത് അവന്‍റെ ലാപ് ടോപും പിന്നെ ഒരു ടീ ഷര്‍ട്ടും മാത്രം.. പക്ഷെ അവന്‍റെ ടി ഷര്‍ട്ടുകള്‍ എല്ലാം ഒരു മാതിരി അവിഞ്ഞ സാധനങ്ങളാ.. അവന്‍ അതില്‍ കേറി നിന്നിട്ടാണോ അത് തൈച്ചത് എന്ന് തോന്നിപ്പിക്കും വിധം ഉള്ള ഐറ്റംസ്.. കുറെ മാംസം ഉരുണ്ടു കൂടി വൃത്തികെട് ആയിരിക്കുന്ന അവന്‍റെ ബൈസെപ്സ് ആണ് അവന്‍റെ ബെസ്റ്റ് ഫീച്ചര്‍ എന്ന്.. ഹോ അങ്ങനെ ആണ് അവസ്ഥ എങ്കില്‍ എന്‍റെ കവിളും വയറന്‍റെ വയറും പിന്നെ തരകന്‍റെ ദേഹം മുഴുവനും അവന്‍റെ ബെസ്റ്റ് ഫീച്ചര്‍ ആയേനെ.. നാണം ഇല്ലാത്തവന്‍റെ എങ്ങാണ്ട് ആലു കിളുത്താല്‍ അതും അവനു തണല് എന്ന് പറയുന്ന അവസ്ഥ ആണ് ശിതാവിന്‍റെ.

അങ്ങനെ ഞാന്‍ ഒരു 8 മണി ആയപ്പം കിടന്നു ഉറങ്ങാന്‍ ആയിട്ട്.. ശിതാവ് അവിടെ ഇരുന്നു 10-30 തവണ കണ്ട ഏതോ ഫിലിം വീണ്ടും ഡൌണ്‍ലോഡ് ചെയ്യുന്നു.. വയറന്‍ മടിവാള മുത്തശിയില്‍ പോയി പൊറോട്ടയും ബീഫും കഴിച്ചു a/c വണ്ടിയില്‍ ബാക്കി ഉള്ളവര്‍ക്ക് പണി തരും എന്നുള്ള വാശിയില്‍ ഇരുന്നു ഏതോ ഫുട്ബോള്‍ മത്സരം കാണുന്നു. എന്നിട്ട് കാറില്‍ വെച്ച് എന്തേലും സംഭവിച്ചു കഴിയുമ്പം 
"I didn't do that!!" എന്ന് പറയാന്‍. തരകന്‍ പതിവ് പോലെ ഓഫീസില്‍ നിന്ന് ഇറങ്ങീട്ടില്ല. അവന്‍ 1:55 ആകുംബം ഇറങ്ങാം അത്രേ.. എന്തായാലും നിങ്ങള്‍ 2 മണിക്കല്ലേ പോകുന്നുള്ളൂ എന്നാണു അവന്‍റെ ചോദ്യം.. ഉറങ്ങണം ഉറങ്ങണം എന്നുള്ള ചിന്ദ ആയിട്ട് കിടന്നാല്‍ ഉറങ്ങാന്‍ പറ്റില്ല.. അങ്ങനെ ഒരു അസുഖം എനിക്കുണ്ട്. അത് കാരണം എങ്ങനെ ഒക്കെ ശ്രമിച്ചിട്ടും ഉറങ്ങാന്‍ പറ്റുന്നില്ല. അത് തന്നെ അല്ല.. ഒരിക്കലും വിളിക്കാറില്ലാത്ത പലരും അന്ന് ഫോണും ചെയ്തു... അങ്ങനെ ഒരു 10 മണി ആയപ്പം ഞാന്‍ എഴുന്നേറ്റു കുളിച്ചു ഒരു കാപ്പിം ഉണ്ടാക്കി കുടിച്ചു മടിവാലക്ക് യാത്ര ആയി..തരകനെ തെറി വിളിച്ചു ഓഫീസില്‍ നിന്നും ഇറക്കി. എല്ലാരും അങ്ങനെ ഒരു 12 മണി ആയപ്പം യാത്ര തുടങ്ങി. വയറനോട്  ഞങ്ങള്‍ ആവുന്നത് പറഞ്ഞു.. പോയി അപ്പി ഇടാന്‍.. അവനു ജീവന്‍ ഉണ്ടേല്‍ അവന്‍ ചെയ്യില്ല.. പിന്നേ കാശ് കൊടുത്തു കഴിച്ച ബീഫ് കൊണ്ട് കളയണോ എന്നുള്ള ഭാവം. ഇന്ന് ആ a/c വണ്ടിയില്‍ ഇരുന്നു ഞങ്ങള്‍ മൂന്നു പേരും ശ്വാസം കിട്ടാതെ മരിക്കും.. 

പോകുന്ന വഴിക്ക് എല്ലാവരും മാറി മാറി കാര്‍ ഓടിക്കുന്നു.. ഒരു ബിയര്‍ പോലും അടിക്കാതെ ഇന്നത്തെ ദിവസം മൊത്തം വേസ്റ്റ് ആയിപോയല്ലോ എന്നോര്‍ത്ത് തരകന്‍ ഉറങ്ങി പോയി. വയറന്‍ ഉറങ്ങിയാല്‍ റിസ്ക്‌ ആണല്ലോ എന്നോര്‍ത്ത് ബാക്കി എല്ലാരും കൂടെ പറഞ്ഞു അവനാണ് വണ്ടി ഓടിക്കുന്നത്. അങ്ങനെ ഒരു ടോള്‍ പ്ലാസ എത്തി. അവിടെ കുറെ വണ്ടികള്‍ നിര്‍ത്തി ഇട്ടിരിക്കുന്നു. അവിടെ നിര്‍ത്തി ഇട്ടിരുന്ന ഒരു കാറിന്‍റെയും  ഒരു ലോറിയുടെയും  ഇടയ്ക്കു കൂടി വയറന്‍ കുത്തി കേറ്റാന്‍ ഉള്ള ശ്രമം ആണ്. സൈഡില്‍ ഇരുന്ന ഞാന്‍ പറഞ്ഞു.. ഡാ നമുക്ക് യാതൊരു ധിറുതിയും ഇല്ല.. പതുക്കെ ചെന്നാല്‍ മതി.. 
വയറന്‍:- എനിക്ക് കുറച്ചു ധിറുതി ഉണ്ട്..
ഞാന്‍ :- ഡാ ഈ സൈഡ് പോകുന്ന കാര്യം സംശയം ആണ്..
വയറന്‍:- എന്‍റെ സൈഡില്‍ ഇഷ്ടം പോലെ ഇട ഉണ്ട്. 
ഞാന്‍ :- ഡാ ഇത് ഇടിക്കാറായി..
വയറന്‍:- ഡേയ് തൊലി പേടിപ്പിക്കാതെ.. ഒന്നാമതെ വയറില്‍ എന്തൊക്കെയോ പ്രശ്നം ഫീല്‍ ചെയ്തു തുടങ്ങി     
ഞാന്‍ :- അയ്യോ ഇനി അതും കൂടി സഹിക്കണോ.. വണ്ടി ഇടിച്ചാലും കുഴപ്പം ഇല്ല.. നീ നിന്‍റെ വയര്‍ പ്രക്ഷുബ്ദം ആകാതെ നോക്ക്.. 
വയറന്‍:- ഇത് വരെ ഓക്കേ അല്ലെ?
ഞാന്‍ :- അല്ലടാ ഇടിക്കാറായി അയ്യോ ഇപ്പം ഇടിക്കും... 
വയറന്‍:- ഡാ അലവലാതി മിണ്ടാതെ ഇരിയെടാ 
ഞാന്‍ :- ഇടിച്ചു .. ഹോ നീ സാധിച്ചു അളിയാ.. നീ സാധിച്ചു.. അല്ല അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ നീ ഇത് എങ്ങോട്ട് ഓടിച്ചോണ്ട് പോയതാ ഇത്ര ധിറുതിയില്‍?
വയറന്‍:- അത് ഈ പ്ലാസ കഴിഞ്ഞ ഉടനെ ഒരു ടോയിലറ്റ് ഉണ്ട്.. അങ്ങോട്ട്‌ പോയതാ.. ആ ഇടി കഴിഞ്ഞതോടു കൂടി ഇറങ്ങി വന്നത് എല്ലാം കേറിപ്പോയെന്നാ തോന്നുന്നേ..
ഞാന്‍ :- അങ്ങനെ പറയരുത് പ്ലീസ്.. ഒരു കുറ്റി പുട്ട് എങ്കിലും അങ്ങ് കഴിക്കണം..ആ എന്തായാലും ഇറങ്ങി വാ, കാറില്‍ ഉള്ളവന്മാരുടെ തെറി കേട്ടിട്ട് കാശും കൊടുത്തിട്ട് പോരാം.. വാ..

വയറന്‍ വണ്ടി മുന്നില്‍ കൊണ്ട് പോയി പാര്‍ക്ക്‌ ചെയ്തിട്ട് തെറി കേക്കാന്‍ ആയി ഇറങ്ങി വരുന്നു.. ഞാന്‍ നേരത്തെ അതിനു റെഡി ആയി ഇറങ്ങി നിന്നു.. ഒരുത്തന്‍ മറ്റേ കാറില്‍ നിന്നും ഇറങ്ങി ഓടി വരുന്നു.. "ഡോ!! ഇത് എന്ത് കാണിക്കുവാ.. ഇയാള്‍ ഇത് ആരെ തോപ്പിക്കാന്‍ ഓടിക്കുവാ.. ഞാന്‍ അവിടെ ഹാന്‍ഡ്‌ ബ്രേയ്കും ഇട്ടു വെച്ചിരുന്ന എന്‍റെ വണ്ടിക്കിട്ടു ഇതെന്നാ കോപ്പാ ഈ കാണിച്ചത്‌?" ഞാന്‍ പറഞ്ഞു.. ചേട്ടാ ഞാന്‍ അല്ല വണ്ടി ഓടിച്ചത്.. ലോ ലവന്‍.. നമുക്ക് തന്നെ പാവം തോന്നിപോയി.. ഒരു തെറി പ്രതീക്ഷിച്ചിട്ടു മാന്യന്‍ ഒന്നും പറയുന്നില്ല.. നമ്മള്‍ നേരെ പറഞ്ഞു.. ചേട്ടാ.. നമ്മള്‍ അംഗീകരിക്കുന്നു നമ്മള്‍ ആണ് കുറ്റക്കാര്‍.. We are the sorry aliyaa.. ഞങ്ങള്‍ അങ്ങനെ ഒന്നും ചെയ്യാന്‍ പാടില്ലായിരുന്നു.. എത്ര കാശു വേണം..നമ്മളോടാ കളി.. തരകന്‍ കൂടെ ഉള്ളടത്തോളം കാലം കാശു നമുക്ക് ഒരു പ്രശ്നമേ അല്ല.. പണം അത് മാത്രം ആണ് പ്രശ്നം.. പുള്ളി എന്‍റെ ഫോണ്‍ നമ്പര്‍ വാങ്ങിച്ചു എന്നിട്ട് പറഞ്ഞു.. ബാംഗ്ലൂരില്‍ തിരിച്ചു ചെന്നിട്ടു വണ്ടി പണിയാന്‍ കൊടുക്കും.. അന്നേരം എത്ര ആയാലും നിങ്ങള്‍ കൊടുത്തേക്കണം.. ഞാന്‍ ഓക്കേന്നു പറഞ്ഞു.. നമ്മുടെ കാറില്‍ നോക്കിയപ്പം ഡോറിന്‍റെ  സൈഡില്‍ കുറച്ചു ചുവപ്പ് പെയിന്റ്.. ശവം.. വല്ല നീല വണ്ടിക്കിട്ടും കൊണ്ടേ കേറ്റുവാരുന്നേല്‍.. അറിയത്തു പോലും ഇല്ലാരുന്നു..ഇത് ചുമ്മാ പുള്ളിടെ വണ്ടിയേല്‍ കുറച്ചു നീല നിറം നമ്മുടെ വണ്ടിയില്‍ കുറച്ചു ചുവപ്പ് നിറം. 
ഏതായാലും അതോടെ വയറന്‍റെ ധിറുതി തീര്‍ന്നു.. പ്രക്ഷുബ്ധമായ വയര്‍ എന്നുള്ളത് കാറ്റും കോളും ഒക്കെ മാറി നല്ല തെളിഞ്ഞ നീലാകാശം വന്ന അവസ്ഥ പോലെ ആയി.. നീലാകാശവും ആയിട്ട് വയറന്‍ പതിയെ പുറകില്‍ ഇറങ്ങി ഇരുന്നു... അതിനു ശേഷം എന്തൊക്കെ സംഭവിച്ചിട്ടും ഗോവിന്ദന്‍ കുട്ടീ, വയറന്‍ മിണ്ടുന്നില്ല..

അങ്ങനെ നമ്മള്‍ ശനിയാഴ്ച രാവിലെ അങ്കമാലിയില്‍ എത്തിച്ചേര്‍ന്നു. അവിടെ ഉള്ള ഒരു ഹോട്ടലില്‍ കേറി ഒന്ന് ഫ്രഷ്‌ ആകാം എന്ന് കരുതി.. റേറ്റ് ചോദിച്ചപ്പം 3 മണിക്കൂര്‍ നേരത്തേക്ക് 600 രൂപ.. അങ്കമാലി പോലെ ഉള്ള ഒരു തൊട്ടി സ്ഥലത്ത് 600 രൂപ. ഇപ്പം കോട്ടയം അല്ലേല്‍ മൂലേടം പോലെ ഉള്ള ഒരു മെട്രോയില്‍ ആരുന്നേല്‍ ഇതൊക്കെ മനസ്സിലക്കാരുന്നു, ഇത് ചുമ്മാ ഒരു മാതിരി.. ഹോ  എത്രയും പെട്ടെന്ന് ഒന്ന് മലേഷ്യ എത്തിയാല്‍ മതിയാരുന്നു.. അവിടെ ഒരു ദിവസത്തേക്ക് 500 രൂപയല്ലേ ഉള്ളൂ.. ഏതായാലും അവിടുന്ന് എല്ലാരും ഫ്രഷ്‌ ആയി, പ്രത്യേകിച്ചും വയറന്‍.. അവന്‍ അവിടുത്തെ ടോയിലെടിനു ഒരു നല്ല മലയാളം കണ്ടു പിടിച്ചു:- ജന കോടികളുടെ അസ്വസ്ഥത അകറ്റുന്ന വിശ്വസ്ത സ്ഥാപനം!!..അങ്ങനെ ഒരു 4 മണിയോടെ നമ്മള്‍ കൊച്ചി എത്തി...

ആദ്യം ഉണ്ടാരുന്ന സുരക്ഷാ പരിശോധനയില്‍ കൂടെ ഉണ്ടാരുന്ന അലവലാതികള്‍ മൂന്നു പേരും കേറി പോയി.. അവന്മാര്‍ എന്‍റെ ബാഗ്‌ പിടിച്ചു വെച്ച്.. കുറെ നേരം വെയിറ്റ് ചെയ്തു കഴിഞ്ഞപ്പം കാര്യം കണ്ടു പിടിച്ചു.. എന്‍റെ ക്യാമറയുടെ ബാറ്റെറി ആരുന്നത്രേ പ്രശ്നം.. അത് ആ ദരിദ്രവാസി പോലീസുകാരന്‍ എടുത്തോണ്ട് പോയി.. റീ ചാര്‍ജ് ചെയ്യാവുന്ന നല്ല ഒന്നാം തരാം നാല് ബാറ്റെറികള്‍..നരസിംഹം കണ്ടിട്ടുള്ള പോലീസ്കാരന്‍ ആരുന്നേല്‍ പോയി പറയാരുന്നു:- ദേ പോലീസുകാരാ, ഞാന്‍ ഈ ഇടക്ക് എന്‍റെ ജാതകം ഒന്ന് നോക്കിച്ചരുന്നു.. അതില്‍ ഞാന്‍ ഒരു പോലീസുകാരനെ കൊല്ലും എന്ന് പറഞ്ഞിട്ടുണ്ടെന്നു...അല്ലേല്‍ മൈ നെയിം ഈസ്‌ ഖാന്‍ കണ്ടിരുന്നേല്‍ പറയാരുന്നു:- മിസ്റ്റര്‍ പോലീസ് മൈ നെയിം ഈസ്‌ തൊലി, ആന്‍ഡ്‌ ഐ അം നോട് എ ടെററിസ്റ്റ് !! അങ്ങനെ നമ്മള്‍ എയര്‍ ഏഷ്യ എന്ന വിമാനത്തിനു ഉള്ളില്‍ പ്രവേശിച്ചു.. .ഒരു പുതിയ അനുഭവം..ഇത് വരെ കണ്ടു പരിച്ചയിച്ചതും കേട്ട് പരിച്ചയിച്ചതും ആയ വിമാന യാത്രകളില്‍ നിന്നൊക്കെ വിഭിന്നമായ ഒരു അനുഭൂതി.. മൊത്തം കണ്‍ട്രി മലയാളീസ്...ചല പില ചല പില എന്നുള്ള ബഹളം.. 

സാധാരണ ഒരു വിമാന യാത്രയില്‍ അടുത്തിരിക്കുന്നവര്‍ പോലും പരസ്പരം മിണ്ടാറില്ല.. എല്ലാവരും അവരവരുടെ സ്വന്തം ലോകത്തില്‍.. ഇവിടെ എല്ലാരും എഴുന്നേറ്റു നിന്ന് പുറകിലെ സീറ്റില്‍ ഉള്ളവരോടൊക്കെ ഭയങ്കര വര്‍ത്തമാനം. നമ്മള്‍ നാല് പേരും നാലായിട്ടു ടിക്കറ്റ്‌ ബുക്ക്‌ ചെയ്തത് കാരണം ആ ചെറിയ വിമാനത്തിന്റെ നാല് അറ്റങ്ങളില്‍ ആണ് സീറ്റ്‌ കിട്ടിയത്. അതില്‍ എന്റേത് ആരുന്നു ഏറ്റവും പുറകില്‍.. എന്‍റെ പുറകില്‍ ആകെ ഒരു റോ കൂടി ഉണ്ട്.. ദൈവം സഹായിച്ചു അതില്‍ ആരും ഇല്ല.. മൊത്തം ആറു സീറ്റ്‌ ഒഴിഞ്ഞു കിടക്കുന്നു.. ഏതായാലും വിമാനം പറന്നു തുടങ്ങീട്ടു എയര്‍ ഹോസ്റ്റെസ്സിനോട് ചോദിച്ചു മാറിയിരിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ വിമാനം പൊങ്ങുന്നതിന് മുന്നേ ഉള്ള സാധാരണ ഡെമോ എല്ലാം അവര്‍ കാണിക്കുന്നു.. ഒക്സിജെന്‍ മാസ്ക് അവിടുന്ന് വരും..മറ്റേതു ഇവിടെ ഇരിപ്പുണ്ട്.. എന്നെല്ലാം.. വയറന്‍ എല്ലാം വളരെ സൂക്ഷ്മതയോടെ കേട്ടോണ്ട് ഇരിക്കുന്നു.. "frequent flier" കൊക്ക് എത്ര കുളം കണ്ടതാ എന്നുള്ള മനോഭാവത്തോടെ ഇരിക്കുന്നു.. അങ്ങനെ വിമാനം കൊച്ചിയില്‍ നിന്നും പറന്നു പൊങ്ങി.. മൊത്തത്തില്‍ ഒരു കുതിര സവാരിയുടെ അവസ്ഥ.. ഇടക്ക് കുറച്ചു ചാട്ടം.. പെട്ടെന്ന് ചെരിഞ്ഞു പോകുന്നു..പൈലറ്റ് കുറെ സമയം എടുത്തു ഈ സാധനം ഒന്ന് നേരെ പറത്താന്‍. അവസാനം ഇത് നേരെ പറന്നു തുടങ്ങി.. ഞാന്‍ കണ്ടതില്‍ സുന്ദരി എന്ന് തോന്നിയ എയര്‍ ഹോസ്റ്റെസ്സിനോട് ചോദിച്ചു ആ പുറകില്‍ പോയി ഞങ്ങള്‍ നാല് പേര്‍ക്ക് ഇരിക്കവല്ലോ അല്ലെന്നു.. അവള്‍ പറയുവാ.. ഹേ സുന്ദരക്കുട്ടാ ഞാന്‍ നിന്നെ ദത്തെടുത്തോട്ടെ എന്ന്.. ഞാന്‍ പിന്നെ ഓക്കേന്നു പറഞ്ഞു.. അങ്ങനെ ഞങ്ങള്‍ നാലാളും കൂടി ഏറ്റവും പുറകിലെ സീറ്റില്‍ വന്നു ഇരുന്നു.. 

വെല്യ താമസം ഇല്ലാതെ തന്നെ എല്ലാവര്‍ക്കും അവിടെ ഓരോരോ കമ്പനി ആയി.. എന്നെ തേടി എത്തിയത് രണ്ടു യുവ മിഥുനങ്ങള്‍ ആരുന്നു.. വാര്‍ധക്യ ജീവിതം ആഘോഷിക്കാന്‍ ഇറങ്ങിയ ഒരു അങ്കിളും ആന്ടിയും. അവര്‍ അവരുടെ രണ്ടാം മധുവിധു ആണത്രേ.. ഇനി ഇപ്പം ഇടക്ക് ഇടക്ക് ഇങ്ങനെ എവിടേലും ഒക്കെ കറങ്ങി നടക്കാന്‍ ആണത്രേ പ്ലാന്‍. പിന്നെ മലേഷ്യയില്‍ പോയി കാണണ്ട സ്ഥലങ്ങള്‍, പിന്നെ ഇന്ത്യയില്‍ അവര്‍ പോയേക്കുന്ന സ്ഥലങ്ങള്‍ അങ്ങനെ എല്ലാം കുറെ പറഞ്ഞു..  കണ്ടാലെ  മനസ്സിലാകും നല്ല വിവരം ഉള്ള ഏതോ മനുഷ്യന്‍ ആരുന്നു എന്ന്.. ചോദിച്ചപ്പം ഏതോ ബാങ്കിലെ മാനേജര്‍ ആരുന്നു എന്ന് പറഞ്ഞു. പിന്നെ ഒരു ഹിന്ദി കോമഡി പറഞ്ഞു.. ഏതോ തമിഴന്‍ താജ് മഹല്‍ കാണാന്‍ പോയിട്ട് അവിടെ ഉള്ള ഏതോ ഒരു ഹിന്ദിക്കാരനോട് താജ് മഹല്‍ തെരിയുമാ? താജ് മഹല്‍ തെരിയുമാ? എന്ന് ചോദിച്ചു അത്രേ.. ഹിന്ദിക്കാരന്‍ കേക്കുന്നത്.. താജ് മഹല്‍ തേരി മാ എന്നാണെന്നും.. തുടര്‍ന്നുണ്ടായ വാഗ്വാദങ്ങളില്‍ ഹിന്ദിക്കാരന്‍ കുത്തബ് മിനാര്‍ തേരി ബാപ് എന്നും പറഞ്ഞു അത്രേ.. ഞാന്‍ പിന്നെ കുറെ നേരം ഇരുന്നു ചിരിച്ചു കൊടുത്തു.. പാവം തരകന്‍.. അവനു എന്നെ പോലെ ഹിന്ദി അറിയില്ലല്ലോ...അത് കൊണ്ട് അവനു ചിരി വന്നില്ല.. കാര്യം മനസ്സിലാകാതെ വെറുതെ  എന്തിനാ ചിരിക്കുന്നെ.. അവന്‍റെ  ഈ ഇരിപ്പ് കണ്ടതോട് കൂടി അങ്കിള്‍ വര്‍ത്തമാനം നിര്‍ത്തി.. പിന്നെ യാതൊന്നും പറഞ്ഞില്ല.. 

ഇങ്ങനെ നമ്മള്‍ ഓരോരുത്തരും ഓരോ ആളുകളും ആയി കുശലപ്രശ്നങ്ങള്‍ നടത്തി പോരുന്നതിനു ഇടയില്‍.. വയറന്‍ എഴുന്നേറ്റു പോയി.. കൂട്ടത്തില്‍ കുറച്ചു ഉത്തരവാദിത്ത ബോധം അവനു ആണെന്ന് ഒരു ചിന്ത അവനു ഉണ്ട്.. അത് തെളിയിക്കാന്‍ ഉള്ള വ്യഗ്രത ആരുന്നു.. അവന്‍ നേരെ ഒരു എയര്‍ ഹോസ്റ്റെസ്സിനോട് ചെന്ന് പറഞ്ഞു... "Hello madam, excuse me.. " ഇവന്‍റെ ഈ അലവലാതി ലുക്ക്‌ കണ്ടപ്പോഴേ അവള്‍ക്കു മനസ്സിലായി മലയാളി ആണെന്ന്.. അവള്‍ മറുപടി കൊടുത്തു.. "പറയൂ" വയറന്‍ ഞെട്ടി പോയി.. കാരണം അവള്‍ അത്രയും നേരം പറഞ്ഞോണ്ട് ഇരുന്ന ഭാഷ ഇംഗ്ലീഷ് പോലും ആയിരുന്നില്ല.. അത് മലേഷ്യയില്‍ സംസാരിക്കുന്ന  മലയ ഭാഷ ആരുന്നു.. ചോദിച്ചും പിടിച്ചും വന്നപ്പം ആണ് അറിയുന്നത്.. അവളുടെ അച്ഛനും അമ്മയും മലയാളികള്‍ ആണ്.പേര് രേവതി. പക്ഷെ ജനിച്ചതും വളര്‍ന്നതും എല്ലാം മലേഷ്യയില്‍ ആണെന്ന് മാത്രം.. അത് കാരണം കുരച്ചു കുരച്ചു മലയാളം അരിയാവുന്ന ഒരു ടൈപ്പ്..ഏഷ്യാനെറ്റിലെ രഞ്ജിനി ഹരിദാസിന് കിരണ്‍ ടിവിയിലെ നാഷിനു ഉണ്ടായ സന്താനം. കണ്ടാലും ഏതാണ്ട് അങ്ങനെ ഒക്കെ ഇരിക്കും.. ഒരു അവലക്ഷണം പിടിച്ച ലുക്ക്‌. വയറന്‍ മലേഷ്യയില്‍ ചെന്നാല്‍ കാണണ്ട സ്ഥലങ്ങള്‍, നൈറ്റ്‌ ലൈഫ്, "most happening places", ഇങ്ങനെ മലേഷ്യയില്‍ എന്തൊക്കെ ഉണ്ടോ.. അതിനെ കുറിച്ചൊക്കെ ചോദിച്ചു കൊണ്ടേ ഇരിക്കുന്നു.. അവളുടെ മുഖം കണ്ടാലെ നമുക്ക് മനസ്സിലാകും.. ഇവന് ഒന്നും വേറെ യാതൊരു പണിയും ഇല്ലേ.. എന്നുള്ളത് ആണ് അവള്‍ ചിന്ദിക്കുന്നത് എന്ന്.. കുറെ നേരം കഴിഞ്ഞപ്പം 
രേവതി :- അല്പം തിരക്കുണ്ട്‌. 
വയറന്‍ :- എനിക്ക് തിരക്കില്ല... 
രേവതി :- അല്ല എനിക്ക് തിരക്ക് ഉണ്ടെന്നു 
വയറന്‍ :- ഓഹോ അവോയിഡ് ചെയ്യുവാണല്ലേ!!  
വയറന്‍ തിരിച്ചു നമ്മുടെ അടുത്ത് വന്നിട്ട് പറഞ്ഞു.. ഡേയ് അവളുടെ കൈ ഒക്കെ അപ്പിടി കറുത്തതാ..മുഖത്തിനും ഒരു ഐശ്വര്യം പോരാ. 
ഉടനെ ശിതാവ് :-അതിനു നീ അവളെ കെട്ടാന്‍ പോകുവോന്നും അല്ലല്ലോ.. പിന്നെന്താ..?
വയറന്‍ :- അല്ല .. എന്നാലും.. ആ പറഞ്ഞുവെന്നെ ഉള്ളൂ.. 
വയറന്‍റെ ആ ഇരിപ്പ് കണ്ടാലേ അറിയാം.. രേവതി തമ്പുരാട്ടി ഫ്രം ത്രിപ്പൂണിത്തറ കോവിലകത്തിന്‍റെ ആ പെരുമാറ്റം അവനെ മാനസികം ആയി തകര്‍ത്തു കളഞ്ഞു..ഞങ്ങള്‍ മൂന്നു പേരും ഏതായാലും ഹാപ്പി ആയി..

അങ്ങനെ കുറെ ഫുഡ്‌ ഒക്കെ അടിച്ചു നമ്മള്‍ മൂന്നു പേരും കൂടി വര്‍ത്തമാനം പറഞ്ഞു ഇരുന്നപ്പം ശിതാവിനെ കാണാനില്ല.. നോക്കിയപ്പം അവിടെ ഉള്ള മൂന്നു സീറ്റില്‍ പുള്ളി കാല്‍ ഒക്കെ മുകളില്‍ കേറ്റി വെച്ച് സപ്രമന്ജ്ജത്തില്‍ കിടക്കുന്ന പോലെ കിടന്നു ഉറങ്ങുന്നു...ആകെ മൂവായിരം രൂപ ആണ് ടിക്കറ്റ്‌.. അതും എടുത്തിട്ട് ഈ അലവലാതി അവിടെ മൂന്നു പേരുടെ സീറ്റും എടുത്തു കിടന്നു ഉറങ്ങുന്നു.. വയറന്‍ എങ്ങാനും ഇനീം കേറി മിണ്ടിയാലോ എന്ന് വെച്ച് രേവതി ഈ നയന ഭേദകമായ കാഴ്ച കണ്ടിട്ടും കാണാത്ത മട്ടില്‍ പോയി.. ഈ വിമാന യാത്ര കൊണ്ട് ഉണ്ടായ ഒരു ഗുണം.. മലേഷ്യയില്‍ ചെന്ന് കാണണ്ട ഒരു സ്ഥലം കൂടി പിടി കിട്ടി എന്നുള്ളത് മാത്രം ആണ്.. "ജെന്ടിംഗ് ഹൈ ലാന്ട്സ്". അങ്ങനെ പാതി രാത്രി ആകാറായപ്പം  നമ്മള്‍ മലേഷ്യയില്‍ കാലു കുത്തി.. 
അവിടുന്ന് നമ്മളുടെ ഹോട്ടല്‍ ഇരിക്കുന്ന സ്ഥലമായ ചൈന ടൌണിലേക്ക് ഒരു ബസ്‌ കിട്ടി. അങ്ങനെ പാതി രാത്രി ഒരു നൈറ്റ്‌ സഫാരി ആസ്വദിച്ചു കൊണ്ട് നമ്മള്‍ ചൈന ടൌണിലേക്ക് തിരിച്ചു. ബസില്‍ കേറുന്നതിനു മുന്നേ തന്നെ തരകന്‍ അവിടെ ഉണ്ടാരുന്ന എല്ലാ മാപ്പും എടുത്തു ബാഗില്‍ കേറ്റി.. ബസില്‍ ഇരുന്നു അവന്‍ മാപ്പ് വെച്ച് നമ്മള്‍ ഇപ്പം ഏതു സ്റ്റോപ്പ്‌ ആണ്.. അടുത്തത് ഏതു സ്റ്റോപ്പ്‌ ആണ് എന്നൊക്കെ കണ്ടു പിടിച്ചു പറയാന്‍ തുടങ്ങി.. അങ്ങനെ നമുക്ക് ഒരു ഏകദേശ രൂപം കിട്ടി.. നമ്മുടെ സ്ഥലത്തെക്കുറിച്ച്. അങ്ങനെ നമ്മള്‍ ചൈന ടൌണില്‍ ചെന്ന് ഇറങ്ങി. ഒരു ഇടുങ്ങിയ വഴി, രണ്ടു സൈഡിലും കടകള്‍ കച്ചവടം കഴിഞ്ഞു പൂട്ടി കേറ്റി വെച്ചേക്കുന്നു. കുറെ ദൂരം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടന്നു കഴിഞ്ഞപ്പം നമ്മുടെ ചൈന ടൌണ്‍ (2) എന്ന ഹോട്ടല്‍ കണ്ടു പിടിച്ചു. അവിടെ ചെന്ന് ചെക്കിന്‍ ചെയ്ത പാടെ അന്നത്തെ ദിവസം വേസ്റ്റ് ആക്കാതെ ഇരിക്കണം തരകന്.. നേരെ ഇറങ്ങി.. ഒരു തട്ടുകട പോലത്തെ സാധനം ഉണ്ടാരുന്നു.. എന്തൊക്കെയോ വൃത്തികെട്ട ചൈനീസ് സാധനങ്ങള്‍ ഒക്കെ വാങ്ങിച്ചു ഭയനഗര കഴിപ്പ്‌.. ബാക്കി ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും അതങ്ങ് കഴിക്കാനേ തോന്നുന്നില്ല.. "frequent flier" ഉപദേശിച്ചു. എടാ പുറം നാട്ടില്‍ ഒക്കെ ചെന്ന് കഴിഞ്ഞാല്‍ നമ്മള്‍ ഒരിക്കലും ഇന്ത്യന്‍ ഫുഡ്‌ കഴിക്കരുത്.. എവിടെ ആണോ പോകുന്നത്.. അവിടുത്തെ ഫുഡ്‌ വേണം തിന്നാന്‍.. വയറന്‍ ഈ ഉപദേശം ശ്രവിച്ചതിനു ശേഷം കുറെ എടുത്തു തിന്നാന്‍ ഒരു ശ്രമം നടത്തി.. ഒരു രക്ഷേം ഇല്ല.. വയറന്‍ ആയുധം വെച്ച് കീഴടങ്ങി. മഹാരഥന്‍ ആയ വയറന്‍ ആയുധം വെച്ച് കീഴടങ്ങിയ സ്ഥിതിക്ക് പിന്നെ നമ്മുടെ കാര്യം പറയാന്‍ ഉണ്ടോ? എല്ലാം നീ തന്നെ ഒറ്റയ്ക്ക് തിന്നോ എന്നും പറഞ്ഞു.. ബാക്കി എല്ലാരും കുടി മാത്രം ആയി സമയം കളഞ്ഞു.  

ഇനി ഉള്ള മൂന്നു നാല് ദിവസം നമ്മളെ ഹഠാദാകര്‍ഷിച്ച മലേഷ്യയില്‍.. തെറ്റിദ്ധരിക്കരുത്.. ഈ വാക്ക് എവിടേലും ഒക്കെ ഒന്ന് പ്രയോഗിക്കണം ആഗ്രഹിച്ചു പോയി.. അത് കൊണ്ട് ചെയ്യുന്നതാ..ഇപ്പം തന്നെ ഇത് കുറെ ആയി.. അത് കൊണ്ട് ബാക്കി സംഭവങ്ങള്‍ പിന്നെ എന്നേലും എഴുതാം.. ഉടന്‍ വരുന്നൂ.. ഹഠാദാകര്‍ഷിച്ച മലേഷ്യയില്‍


Saturday, March 20, 2010

എന്‍റെ ഇപ്പോഴത്തെ ജീവിതം..



ഒരു മനുഷ്യന്‍റെ ജീവിതം എത്രത്തോളം വിരസത നിറഞ്ഞത്‌ ആകാം എന്നുള്ളതിന്‍റെ ഒരു ഉത്തമ ഉദാഹരണം ആണ് ഇപ്പോഴത്തെ എന്‍റെ ജീവിതം.. ഓഫീസില്‍ പോയാല്‍ തന്ന പണി ചെയ്യാന്‍ നോക്കീട്ടു കുറെ കാലം ആയിട്ടും അത് ശരി ആകുന്നില്ല.. ഇപ്പം ചെയ്യുന്ന ബോര്‍ഡില്‍ ഇതിനു മുന്നേ പയറ്റി തെളിഞ്ഞു വെളിവ് ഉള്ളവന്മാരെ കൊണ്ട് കാണിച്ചു.. അവര്‍ നോക്കീട്ടും ഒന്നും മനസ്സിലാകുന്നില്ല.. ഇത്രക്കും ലോ ലെവല്‍ പണികള്‍ ചെയ്യാന്‍ ഒന്നാമത്തെ എനിക്ക് ശെരിക്കു അറിയില്ല.. പിന്നെ അതിനും മാത്രം പ്രഷര്‍ എന്‍റെ തലക്കു മുകളിലോട്ടു വരുന്നില്ല.. എന്നാലും എല്ലാ ദിവസവും അവിടെ പോയിട്ട് ഒരു ഔട്പുടും ഇല്ലാതെ തിരിച്ചു വരുന്നത് ആസ്വദിക്കാന്‍ മാത്രം ഉള്ള.. ഒരു മഹാ മനസ്സ് ഒന്നും ഇത് വരെ ആയിട്ടും ഇല്ല..

ഔദ്യോതിക ജീവിതം അല്ലാത്തത് എടുത്തു നോക്കിയാലും മൊത്തം ബോര്‍ അടി.. ഒരു രണ്ടു വര്‍ഷം മുന്നേ വരെ ഇവിടുത്തെ ജീവിതം ഞാന്‍ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു.. ഇഷ്ടം പോലെ സുഹൃത്തുക്കള്‍.. എവിടെ പോണം എങ്കിലും പോകാന്‍ റെഡി ആയിട്ടുള്ള ആളുകള്‍.. ഇപ്പോഴും സുഹൃത്തുക്കള്‍ ഉണ്ട് ഇവിടെ.. എന്നാലും ആ ക്രീം ഓഫ് ഫ്രണ്ട് അങ്ങ് പോയി.. ഇപ്പോള്‍ പലരും ലോകത്തിന്‍റെ പല ഭാഗങ്ങളില്‍.. ചിലര്‍ പഠിക്കുന്നു.. മറ്റു ചിലര്‍ ജോലി ചെയ്യുന്നു.. വേറെ ആളുകള്‍ കല്യാണം കഴിഞ്ഞു അവരുടെ സ്വന്തം ജീവിതത്തിലേക്ക്.. ഒരു കല്യാണം കഴിഞ്ഞാല്‍ ആളുകള്‍ക്ക് എന്ത് മാത്രം മാറ്റം ആണ് ഉണ്ടാവുക.. അത്രയും നാളും എന്ത് പരിപാടിക്കും.. ഒരുമിച്ചു ഉണ്ടാരുന്നവര്‍ പെട്ടെന്ന് ഒരു സുപ്രഭാതം മുതല്‍ ഒന്നിനും ഇല്ല.. ഞാന്‍ ഒരു ഫാമിലി മാന്‍ ആണ്.. ഞാന്‍ ഇങ്ങനെ ഉള്ള കാര്യങ്ങള്‍ ഒന്നും ചെയ്തു കൂടാ എന്നൊരു ലൈന്‍.. ഒരു പക്ഷെ ഞാനും ഇങ്ങനെ ഒക്കെ മാറുമാരിക്കാം.. പക്ഷെ എന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ ഇപ്പോഴത്തെ ഒരു അവസ്ഥ വെച്ച് ഞാന്‍ അതിനെ ഇഷ്ടപ്പെടുന്നില്ല...ഒരു കല്യാണം ഒക്കെ കഴിച്ചു എന്ന് കരുതി ഞാന്‍ എന്‍റെ ബേസിക് കാരക്ടര്‍ ഒന്നും മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം അതൊക്കെ മാറ്റിയാല്‍ പിന്നെ അത് ഞാന്‍ അല്ല.. "I cannot live my life, just for the sake of it.."

വിവാഹം കഴിഞ്ഞാല്‍ പിന്നെ കുറെ അധികം കാര്യങ്ങള്‍ക്കു കോമ്പ്രമൈസ് ചെയ്യേണ്ടി വരും.. ഇതൊക്കെ എന്തിനാ ഇപ്പോഴേ വലിച്ചു വാരി തലയില്‍ വെക്കുന്നത് എന്ന് ഇപ്പം തോന്നുന്നു.. ഇപ്പോള്‍ ഉള്ള ഈ ഒരു ജീവിതം കൊണ്ട് ഒരു രീതിയിലും മുന്നോട്ടു പോകാന്‍ പറ്റില്ല എന്ന് തോന്നുമ്പം മതിയാരുന്നു.. അടുത്ത പടിയായി വിവാഹ ജീവിതം. ഞാന്‍ എന്‍റെ ജീവിതത്തില്‍ കുറച്ചു ഡിസിഷന്‍സ് ഒത്തിരി ആലോചിക്കാതെ പെട്ടെന്ന് എടുത്തു എന്നൊരു തോന്നല്‍ വരുന്നു ഈ ഇടയ്ക്കു ആയിട്ട്..

കുറച്ചു നാളു മുന്നേ ഞാന്‍ വിചാരിച്ചിരുന്നു.. ബാംഗ്ലൂര്‍ ഞാന്‍ ഒരിക്കലും മടുക്കില്ല എന്ന്.. ഇത് പറയുന്നത് ഞാന്‍ ഒരു പാര്‍ട്ടി അനിമല്‍ ശ്രേണിയില്‍ ഉള്ള ആള്‍ ആയതു കൊണ്ട് ഒന്നും അല്ല.. പക്ഷെ ഞാന്‍ എന്‍റെ സുഹൃത്തുക്കളുടെ കൂടെ ഉള്ള ജീവിതം ശരിക്കും ആസ്വദിച്ചിരുന്നു.. ഇപ്പോള്‍ ആകെ ഇവിടെ ഉള്ളത് മൂന്നോ നാലോ പേരാണ്.. അതില്‍ നിന്നും ആളുകള്‍ ഉടന്‍ പോകും.. ഞാനും പോകും.. ഞാനും വിവാഹിതന്‍ ആകാന്‍ പോകുന്നു.. അത് കഴിഞ്ഞു വന്നാല്‍ ഉടനെ ഞാന്‍ വേറെ എങ്ങോട്ടെങ്ങിലും മാറാന്‍ നോക്കണം.. പുറത്തേക്കു പോകാന്‍ പറ്റി ഇല്ലെങ്കില്‍.. ഇപ്പോള്‍ ഉള്ള കമ്പനി എങ്കിലും മാറണം..
ഇവിടെ എനിക്ക് നല്ല സുഹൃത്തുക്കള്‍ കുറവാണ്.. കാണുമ്പം ഉള്ള "ഹൈ!! ബൈ!!" ബന്ധങ്ങള്‍ ആണ് ഉള്ളതില്‍ കൂടുതലും.. തന്നെയും അല്ല.. കൂടെ ജോലി ചെയ്തോണ്ട് ഇരിക്കുന്ന ഒന്ന് രണ്ടു പേരെ അവിടുന്ന് പുറത്താക്കാന്‍ ഉള്ള പരിപാടികളും നടക്കുന്നു.. ഇനി അധികം താമസിയാതെ എന്‍റെ പ്രൊജക്റ്റ്‌ മുഴുവന്‍ ഒരു കമ്പനിയില്‍ നിന്നുള്ള ആളുകളെ കൊണ്ട് നിറയും... പക്ഷെ കുറ്റം പറയാന്‍ പറ്റില്ല.. അവിടുന്ന് വന്ന പയ്യന്മാര്‍ എല്ലാം നല്ല മിടുക്കരാ..എല്ലാവരും ഒരു കമ്പനിയില്‍ നിന്ന് തന്നെ ആയാല്‍ പിന്നെ ഇവിടെ തന്നെ തുടര്‍ന്നുള്ള ജീവിതം ബുദ്ധിമുട്ടാകും.. അതില്‍ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. വര്‍ഷങ്ങള്‍ ആയിട്ട് കൂടെ ഉള്ളവര്‍ക്ക് ഒരു പ്രാമുഖ്യം ഞാന്‍ ആയാലും കാണിക്കും..

കുറച്ചു നാള്‍ നാട്ടിലോ അല്ലെങ്കില്‍ വേറെ എവിടെലുമോ പോയി.. ഒറ്റയ്ക്ക് നിക്കണം... ഇ മെയിലും ഇന്‍റെര്‍നെറ്റും ഒന്നും ഇല്ലാത്ത ഒരു ജീവിതം.. എല്ലാം കഴിഞ്ഞു പുനര്‍ജനിയില്‍ കൂടെ കയറി ഇറങ്ങി വന്ന ഒരു അവസ്ഥയില്‍.. ഒരു പുതിയ ജീവിതത്തിനു തുടക്കം കുറിക്കണം..

“One who has control over the mind is tranquil in heat and cold, in pleasure and pain, and in honor and dishonor; and is ever steadfast with the Supreme Self.”

The above quote is from Bhagavat Gita, And I am lacking this quality of control over my mind.. I know, what ever I wrote above is not worth mentioning.. And I will be coming out of this situation in 1-2 days.. But, currently I am feeling like penning this down..

Thursday, March 11, 2010

താളിയോലയില്‍ ഉള്ള കല്യാണക്കുറി



എന്തായാലും കുറെ പ്രായം ഒക്കെ ആയില്ലേ.. ഇനി ഏതായാലും ഞാന്‍ പത്നീ സമേധന്‍ ആകാന്‍ ഉള്ള തീരുമാനം കൈ കൊണ്ടു. കുറച്ചു കൂടി പക്വത വന്നിട്ട് അഗ്നിസാക്ഷിയായി ഒരു വേളി കഴിക്കാം എന്ന് വിചാരിച്ചു ഇരുന്നിട്ട് ഈ പക്വത വരുന്ന ലക്ഷണം ഒന്നും ഞാന്‍ കണ്ടില്ല.. പ്രത്യേകിച്ച് എന്റെ വീട്ടുകാര്‍ കണ്ടില്ല.. എനിക്ക് ബോധം ഇല്ലേലും വീട്ടുകാര്‍ക്ക് അത് കാണാതെ വരില്ലല്ലോ.. അങ്ങനെ എന്റെ കല്യാണം തീരുമാനിച്ചു.. ഈ വരുന്ന മെയ്‌ മാസം ഇരുപത്തി മൂന്നാം തീയതി നെടുംകുന്നം ദേവി ക്ഷേത്രത്തില്‍ വെച്ച് ആണ്.. ആ മഹാ സംഭവം അരങ്ങേറുന്നത്.. വസരത്തിലേക്ക് ഏവര്‍ക്കും സ്വാഗതം..
സ്വാഗതം കൃഷ്ണാ ശരണാന്ഗതം കൃഷ്ണാ ....(ഇതിപ്പം ഇവിടെ എഴുതിയത് എന്തിനാണെന്ന് ചോദിച്ചാ ഇന്ന് രാവിലെ മുതല്‍ ദാസേട്ടന്റെ ഈ പാട്ട് ആണ് എന്റെ ചെവിയില്‍ മുഴുവന്‍ സമയവും)
കല്യാണം ഉറപ്പിച്ചു കഴിഞ്ഞാല്‍ ഏറ്റവും ആദ്യം ചെയ്യുന്ന പരിപാടി കല്യാണക്കുറി ആണല്ലോ.. ഞാനും ആ പതിവ് തെറ്റിച്ചില്ല.. അല്ലേലും ഞാന്‍ അങ്ങനെ പതിവ് തെറ്റിക്കുന്ന കൂട്ടത്തില്‍ അല്ല.. കുറച്ചു കാലം മുന്നേ ഒരു ബ്ലോഗ്‌ വായിച്ചപ്പം തുടങ്ങിയ ആഗ്രഹം ആരുന്നു.. കല്യാണക്കുറി താളിയോല പോലെ ഒരു സാധനത്തില്‍ അച്ചടിച്ച്‌ ഇറക്കണം എന്ന്.. എന്തായാലും കെട്ടാന്‍ തീരുമാനിച്ചു ഇറങ്ങി തിരിച്ചു.. ഇനി ഇപ്പം അങ്ങ് കുളിച്ചു കേറുക തന്നെ എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.. ഈ കാര്യം പറഞ്ഞവര്‍ എല്ലാം എന്നെ പതിവ് പോലെ പുച്ചിച്ചു തള്ളി.. പിന്നെ അത് ഒരു പുതിയ അനുഭവം അല്ലാത്തത് കാരണം എനിക്ക് പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും തോന്നിയില്ല.. ഇനി അവന്മാരൊക്കെ പുച്ചിച്ചില്ലാരുന്നേല്‍ ഒരു പക്ഷെ ഞാന്‍ എങ്ങനെ റിആക്റ്റ് ചെയ്തേനെ എന്ന് എനിക്ക് ഇപ്പം പറയാന്‍ കഴിയില്ല.. കാരണം അങ്ങനെ ഒരു അവസരം എന്റെ ജീവിതത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ല.. എന്നും പുച്ഛം.. വീട്ടുകാരും.. നാട്ടുകാരും എല്ലാരും..

അങ്ങനെ ഒരു നല്ല ഞായര്‍ ആഴ്ച രാവിലെ ഞാനും വയറനും ആയി ബംഗ്ലൂരിലെ മജെസ്ടികിനു അടുത്തുള്ള സുല്‍ത്താന്‍ പെട്ട് എന്ന സ്ഥലം ലക്‌ഷ്യം ആക്കി നീങ്ങി.. അവിടെ ഒരു വിധത്തില്‍ എത്തി ചേര്‍ന്നു. ഇതിനു മുന്നേ മക്കയിലെ ഹജ് പരിപാടി ടിവിയില്‍ കാണിക്കുംബം മാത്രമേ ഇതിനെക്കാളും തിരക്ക് ഞാന്‍ കണ്ടിട്ടുള്ളൂ.. ആളുകള്‍ക്ക് നടന്നു പോകാന്‍ പോലും ഇടയില്ല.. അതിനിടയില്‍ അകപ്പെട്ടു പോയ ലോറി പുറത്തെടുക്കാന്‍ ശ്രമിക്കുന്ന കുറച്ചു ആളുകള്‍.. കിളിയിടെ പരിപാടി മുന്നേ നടന്നു ലോറിക്ക് ഉള്ള വഴി ഒരുക്കുക എന്നതാണ്.. പാര്‍ക്ക്‌ ചെയ്തു വെച്ചിരിക്കുന്ന ഓരോ വണ്ടിയും എടുത്തു പൊക്കി മാറ്റിയും.. തള്ളിയിട്ടും ഒക്കെ വഴി ഉണ്ടാക്കി മുന്നോട്ടു പോകുന്നു.. അവിടുന്നും ഇവിടുന്നും ഒക്കെ അടിച്ചു മാറ്റിയ സാധനങ്ങള്‍ വിറ്റഴിക്കുന്ന ഒരു തെരുവ്.. മൊത്തം ഒരു അലമ്പ് സെറ്റപ്പ്. കുടുംബാങ്ങഗളും ആയി ഒരു ഒഴിവു ദിവസം ചിലവഴിക്കാന്‍ പറ്റിയ സ്ഥലം.. അങ്ങനെ ഞങ്ങള്‍ രണ്ടാളും കൂടി ഒരു കല്യാണക്കുറി വില്‍ക്കുന്ന കടയില്‍ ചെന്ന് കേറി.

കേറി ചെന്ന പാടെ അവിടുത്തെ പയ്യന്‍ വന്നു ചിരിച്ചു കാണിച്ചു.. എന്നിട്ട് കന്നടയില്‍ എന്തൊക്കെയോ മൊഴിഞ്ഞു.. കന്നഡ നല്ല സ്ട്രോങ്ങ്‌ ആയതു കാരണം നമ്മുടെ ഭാഗത്ത് നിന്ന് ഒരു "ഗൊത്തില്ല" പോലും വന്നില്ല.. നിരാശന്‍ ആയ പയ്യന്‍ അടുത്ത സാധനം എടുത്തിട്ട്.. ഹിന്ദി.. എവിടുന്നു... നമ്മള്‍ ഇവന്‍ ഇതു ഏതു ഭാഷയാ പറയുന്നത് എന്നുള്ള ഭാവത്തില്‍ നോക്കി.. അതില്‍ പിന്നെ അവന്‍ കന്നഡ അല്ലാതെ വേറെ ഒന്നും മൊഴിഞ്ഞില്ല. നമ്മള്‍ തിരിച്ചു കൂടുതല്‍ സമയവും മലയാളത്തില്‍ തന്നെ മൊഴിഞ്ഞു.. ഏകദേശം ഒരു ഊഹം വെച്ചാണ് രണ്ടു കൂട്ടരുടെയും പോക്ക്..
അവന്‍ ചോദിച്ചു എന്ന് ഞങ്ങള്‍ക്ക് തോന്നിയത് മാത്രം ആണ് താഴെ കൊടുത്തിരിക്കുന്നത്‌
പയ്യന്‍ :- ഏതു ടൈപ്പ് കാര്‍ഡ്‌ ആണ് നിങ്ങള്‍ ഉദേശിക്കുന്നത്??
വയറന്‍ :- ആ.. മാഷേ ചുമ്മാതെ കാണിക്കു.. ഇങ്ങനെ ഒക്കെ അല്ലെ.. നമ്മളും പരിചയപ്പെടുന്നെ..
ഞാന്‍:- ഡേയ് അലമ്പ് ഉണ്ടാക്കാതെ.. ഞാന്‍ ഡീല്‍ ചെയ്തോളാം.. ഒരു പെണ്ണ് കെട്ടാന്‍ ഉള്ള പക്വത ആയെങ്കില്‍ പിന്നെ ഒരു കാര്‍ഡ്‌ നോക്കാന്‍ ആണോ അറിയാന്‍ മേലാത്തെ?
ഡേയ് പയ്യന്‍.. നമ്മള്‍ ഒരു താളിയോല ടൈപ്പ് സാധനം ആണ് നോക്കുന്നത്..
പയ്യന്‍:- ഭഗവാനെ.. അങ്ങനെ ഒരു സാധനം ഞാന്‍ എന്റെ ജീവിതത്തില്‍ കേട്ടിട്ടില്ല സാറേ!!
ഞാന്‍:- ഓ ഇവന്‍ ഇത്ര മണ്ടന്‍ ആയി പോയല്ലോ.. ഡേയ് ഈ നാരായം ഒക്കെ വെച്ച് എഴുതില്ലേ ഒരു ഇല പോലത്തെ ഐറ്റം.. എവിടുന്നു.. ഇത് ഒരു വഴിക്ക് പോകില്ലാ... ആ പണ്ട് മുതലേ "dumb charades" നു സമ്മാനം അടിച്ചോണ്ട് ഇരുന്നത് വെറുതെ ആണോ.. അതായത്.. ഇത് വരെ പറഞ്ഞത് എല്ലാം മറന്നേക്കു..ഞാന്‍ ആംഗ്യം കാണിച്ചു തുടങ്ങി.. ഒരു കൈ വിടര്‍ത്തി പിടിച്ചു മറ്റേ കൈ കൊണ്ടു അവിടെ എല്ലാം എഴുതി കാണിച്ചു..
പയ്യന്‍:- ഓ ഇതാരുന്നോ കാര്യം.. പേന വേണം അല്ലെ.. ഇന്നാ..
ഞാന്‍ :- ഡാ അലവലാതി.. ഞാന്‍ ഈ പാട് പെട്ട് കാണിക്കുന്നത് ഒന്ന് മനസ്സിലാക്കാന്‍ ശ്രമിക്കെടാ..
കുറച്ചു നേരം ഞാന്‍ എന്റെ ഈ കലാപരിപാടി തുടര്‍ന്നപ്പം.. പയ്യന്‍ ഇധി കര്‍ത്താവ്യതാ മൂഡന്‍ ആയി കാണപ്പെട്ടു.. ഇതില്‍ മനസ്സ് നൊന്താണെന്ന് തോന്നുന്നു വയറന്‍ ചാടി കേറി പറഞ്ഞു.. ഡാ നമുക്ക് ഇംഗ്ലീഷില്‍ പറഞ്ഞു മനസ്സിലാക്കാം..
ഞാന്‍:- ആ ശെരിയാ.. മാതൃ ഭാഷയില്‍ പറഞ്ഞു മനസ്സിലാക്കാന്‍ പറ്റാത്ത സാധനം.. ഇനി ഇംഗ്ലീഷില്‍.. കൊള്ളാം.. നല്ല കോണ്ഫിടെന്‍സ്.. ഇത്രയും കോണ്ഫിടെന്‍സ് ഇതിനു മുന്നേ ഞാന്‍ പാമ്പിനു മാത്രമേ കണ്ടിട്ടുള്ളൂ.. അവന്‍ അത് കാരണം വര്‍ഷങ്ങള്‍ ആയി യൂടുബില്‍ ജോലി ചെയ്യുന്നു.. ഭഗവാനെ... അവനു നല്ലത് മാത്രം വരുത്തണേ..
എന്തായാലും വയറന്‍ പറഞ്ഞതല്ലേ.. ഒന്ന് ശ്രമിച്ചു നോക്കാം.. ഞാന്‍ ആലോചിച്ചു നോക്കി.. താളിയോല.. അതിന്റെ ഇംഗ്ലീഷ്...??? ഉപ്പുമാവ് പോലത്തെ വല്ല സാധനവും ആരുന്നേല്‍ ലാലേട്ടന്‍ പണ്ട് ചെയ്ത പോലെ ഒന്ന് രണ്ടാക്കി പറഞ്ഞു നോക്കാരുന്നു.. ഇതിപ്പം അതിനു പോയാല്‍ താളി എന്നതിന്റെ ഒക്കെ ഇംഗ്ലീഷ് .. എന്റെ ഷേക്ക്‌സ്പിയര്‍ ഭഗവാനെ... ഞാന്‍ കൂട്ടാന്‍ നോക്കിയാല്‍ കൂടില്ല..
കുറെ നേരം ആലോചിച്ചിട്ടും.. ഒരു രക്ഷയും ഇല്ല.. കൂടെ ഉണ്ടാരുന്ന സായിപ്പ് ആര്‍ക്കെയും.. മദാമ്മ രമ്യയും അമേരിക്കയില്‍ ആയി പോയത് ഒരു നഷ്ടബോധം തോന്നിയ ആദ്യത്ത നിമിഷം.. പിന്നെ ഉള്ളത് മത്തായി ആണ്.. അവനെ വിളിച്ചു ചോദിച്ചാല്‍.. ഉണ്ടാകുന്ന അനുഭവം ഓര്‍ത്തപ്പം ആത്മഹത്യയെ കുറിച്ചാണ് ഓര്‍മ വന്നത്.. വിളിച്ചു ചോദിച്ചാല്‍ ഒന്നും കിട്ടത്തും ഇല്ല.. എന്നാല്‍ തള്ളിനു ഒരു കുറവും കാണില്ല.. എന്തേലും ഒക്കെ പറഞ്ഞ കാര്യങ്ങള്‍ തന്നേം പിന്നേം പറഞ്ഞു കൊണ്ടു ഇരിക്കും.. എന്നാല്‍ അറിയില്ല എന്ന് സമ്മതിക്കുവോ അതും ഇല്ല.. ചുമ്മാതല്ല ഇപ്പം "IIM(A)" ഇല്‍ ഇരിക്കുന്നത്.. ദൈവമേ... അവനും നല്ലത് മാത്രം വരുത്തണേ... എല്ലാം ജയിച്ചു കേറി.. ഒറ്റ വര്ഷം പോലും പോകാതെ പഠിച്ചു ഇറങ്ങാന്‍ സഹായിക്കണേ..

അവസാനം നമുക്ക് ടെക്നിക് പിടി കിട്ടി, ഛെ ഇത് നേരത്തെ ചിന്തിക്കണ്ടാതാരുന്നു.. എന്താ വയറാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നെ?
വയറന്‍:- എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ!!

ഞാന്‍ :- ഡേയ് പയ്യന്‍സ്.. "we are looking for a LEAF type card.."
പയ്യന്‍:- എന്റെ ചേട്ടന്മാരെ ഇതങ്ങു നേരത്തെ പറഞ്ഞാല്‍ പോരാരുന്നോ.. ദാ പിടിച്ചോ..
ഞങ്ങള്‍ നോക്കി നിന്നപ്പം അവന്‍ ഒരു ഫയല്‍ തുറന്നിട്ട്‌ പല തരത്തില്‍ ഉള്ള ഇലകളുടെ കാര്‍ഡുകള്‍ എടുത്തിടുന്നു..
കുറെ എണ്ണം... ആലിന്റെ ഇല.. പിന്നെ.. പ്ലാവ്, മാവ്, തേക്ക്, ഈട്ടി.. അങ്ങനെ ലോകത്ത് ഉള്ള സകല വിധ ഇലകളും നിരന്നു വീണു.. നമ്മള്‍ നോക്കിയ താളിയോല ഒഴിച്ച് എല്ലാം ഉണ്ട് അതില്‍.. നമ്മള്‍ രണ്ടാളും കുറച്ചു നേരം കൂടി വെയിറ്റ് ചെയ്തു.. ഇനി ബാക്കി ഉള്ള ഇലകള്‍ വീഴാന്‍.. അവന്‍ പറഞ്ഞു.. ഇനി പെറുക്കി ഇടാന്‍ അവന്റെ കയില്‍ ഇല ഒന്നും ഇല്ലാന്ന്..

ഞാന്‍:- ഓക്കേ.. നമ്മള്‍ അടുത്ത് അടുത്ത് വരുന്നുണ്ട്.. ഇനി നമുക്ക് തെങ്ങിന്റെ ഇല വേണം.. "we are looking for coconut tree leaves..."
പയ്യന്‍ :- ഏ??? എന്തോന്നാ.. ??
ഞാന്‍:- പ്ലാവില എടുത്തു കാണിച്ചിട്ട്.. "ദിസ്‌ ഈസ്‌ പ്ലാവിന്റെ ഇല..", "ദിസ്‌ ഈസ്‌ ആലിന്റെ ഇല.." ഇനി.. "വെയര്‍ ഈസ്‌ തെങ്ങിന്റെ ഇല..?"
പയ്യന്‍:- തെങ്ങിന്റെ ഇലയോ? എന്റെ സാറെ.. അത് തീരെ ചെറുതാ..അത് തന്നെ അല്ല അതിന്റെ നടുക്ക് ഒരു ഈര്‍ക്കിലിം ഉണ്ട്.. അതില്‍ നിങ്ങള്‍ ഭാര്യ ഭര്‍ത്താക്കന്മാരുടെ പേര് പോലും എഴുതാന്‍ പറ്റില്ല.. ഒരു ഫുള്‍ കല്യാണക്കുറിക്ക് ഒരു ചൂല് ഉണ്ടാക്കാന്‍ ഉള്ള ഓല വേണം.. സാര്‍ എന്താ എന്നെ കളിയാക്കുവാണോ..ഇമ്മാതിരി പരിപാടീം ആയിട്ട് കേരളത്തില്‍ നടക്കുന്ന പോലെ ഇവിടെ വന്നു കളിക്കല്ലേ.. ഇത് സ്ഥലം വേറെയാ..
ഞാന്‍:- എന്റെ പൊന്നു അനിയാ.. ഞാന്‍ ഭയങ്കര സീരിയസ് ആയിട്ട് പറഞ്ഞതാ.. "Please don't misunderstand me.."
പയ്യന്‍:- സാറെന്നു വിളിച്ച നാക്ക്‌ കൊണ്ടു എന്നെ കൊണ്ടു വേറെ ഒന്നും വിളിപ്പിക്കല്ല്.. ഈ കിടക്കുന്ന ഏതേലും ഇല എടുത്തോണ്ട് പോടാ..
ഞാന്‍:- ഉയ്യോ.. ചേട്ടാ.. ഒരു അബദ്ധം പറ്റിയതാ..എന്തായാലും ഈ സാധനം ആയിട്ട് ചെന്നാല്‍ എന്നെ വീട്ടില്‍ കേറ്റില്ല..തന്നെയും അല്ല.. ഇമ്മാതിരി സാധനങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ കല്യാണക്കുറി ആയിട്ട് ഉപയോഗിക്കാറില്ല.. ഇതൊക്കെ വേണേല്‍ ഞാന്‍ കൊണ്ടു പോയി.. എന്റെ കല്യാണ പന്തലോ, അല്ലേല്‍ എന്റെ മണിയറയോ വല്ലോം വേണേല്‍ അലങ്കരിച്ചോളാം..
പയ്യന്‍:- പിന്നെ എന്നാ കാണിക്കാനാ രാവിലെ കുളിച്ചു ഒരുങ്ങി ഇങ്ങോട്ട് ഇറങ്ങിയത്‌?
ഞാന്‍:- ചൂടാവാതെ ചേട്ടാ.. നമുക്ക് കുറി വേണം.. ഇനി ഇപ്പം നമുക്ക് അസാധാരണത്വം ഇല്ലാത്ത കാര്‍ഡ്‌ മതി.. ചേട്ടാ.. വെള്ള കളറില്‍ ഗണപതിയുടെ പടം പുറത്തു ഉള്ള കാര്‍ഡ്‌ ഉണ്ടോ?
പയ്യന്‍:- ഡാ ഷിബൂ.. ഞാന്‍ പോയി ഒരു ചായ കുടിച്ചിട്ട് വരാം.. ഈ അലവലാതികള്‍ക്ക് വേണ്ടത് എന്നതാന്നു വെച്ചാല്‍ എടുത്തു കാണിക്കു..
അവന്‍ ചായ കുടിക്കാന്‍ തന്നെ ആണോ പോയത്.. അതോ വല്ല ഗുണ്ടകളേം വിളിക്കാന്‍ പോയത് ആണോ എന്നൊരു സംശയം നമ്മുടെ ഉള്ളില്‍ ബലപ്പെട്ടു.. അത് കൊണ്ടു ഷിബു എടുത്തു കാണിച്ച ആദ്യത്തെ കാര്‍ഡ്‌.. വെളുത്ത കളറില്‍.. ഗണപതിയുടെ പടം പുറത്ത് ഉള്ളത്.. നമ്മള്‍ക്ക് വല്ലാണ്ട് അങ്ങ് ഇഷ്ടപ്പെട്ടു.. നമ്മള്‍ പറഞ്ഞു.. ഇനി ഒന്നും എടുക്കണ്ട.. നമ്മള്‍ ഇതില്‍ ഉറപ്പിച്ചു..
ഷിബു:- എത്ര എണ്ണം വേണം മൊത്തം?
ഞാന്‍:- ഒരു നാനൂറു എണ്ണം ഒക്കെ വേണം എന്ന് തോന്നുന്നു.. ഒരു മിനിറ്റ്.. ഞാന്‍ അമ്മയെ ഒന്ന് വിളിച്ചു നോക്കട്ടെ..
അമ്മയെ ഫോണ്‍ വിളിച്ചു കഴിഞ്ഞപ്പം നാനൂറു എന്നത് ഇരുനൂറു ആയി ചുരുങ്ങി..
ഷിബു:- ഓ ഇരുനൂറു കാര്‍ഡ്‌ വാങ്ങാന്‍ ആരുന്നോ.. ഈ ഡെമോ എല്ലാം? ഞാന്‍ വിചാരിച്ചു വല്ല പത്തോ അയ്യായിരോ വല്ലോം ആരിക്കും എന്ന്..
ഞാന്‍ മനസ്സില്‍ പറഞ്ഞു.. ഡാ അലവലാതി.. മൈസൂര്‍ കൊട്ടാരത്തില്‍ നിന്ന് അല്ല ഞാന്‍ വരുന്നത്.. ഒരു പ്രാരബ്ധക്കാരനാ.. ശമ്പളം ഒക്കെ കൂടി കിട്ടിയ കാലം മറന്നു.. വേറെ ഒരിടത്ത് ചെന്നാലും ജോലി കിട്ടതില്ലാത്തത് ഇപ്പോഴത്തെ കമ്പനിയുടെ ഭാഗ്യം..

അങ്ങനെ നമ്മള്‍ ഇരുനൂറു കാര്‍ഡും വാങ്ങി... അതും അവന്മാര്‍ പറഞ്ഞ വിലയും കൊടുത്തു... തറവാട്ടില്‍ പിറന്നു പോയി.. ചുമ്മാതെ കിടന്നു വാ ഇട്ടടിച്ചു.. പേശി കൊണ്ടു നിക്കാന്‍ താല്പര്യം ഇല്ല.. [അല്ലാതെ മറ്റേ പയ്യന്‍ ചായ കുടിച്ചിട്ട് വരുന്നതിനു മുന്നേ രക്ഷ പെടാന്‍ ഒന്നും അല്ല.. ]

വീട്ടില്‍ വന്നിട്ട്.. അമ്മെ.. നോക്കൂ.. എത്ര മനോഹരം ആയ കാര്‍ഡ്‌... അകത്തും പുറത്തും ഗണപതിയുടെ പടം.. ആഹഹ.. സുന്ദരം.. നയന ആനന്ദകരം..
അമ്മ:- നിനക്ക് എന്താ വല്ല തല്ലും കിട്ടിയോ? ഇങ്ങനെ ഒക്കെ പെരുമാരുന്നെ?
ഞാന്‍ മനാസില്‍:- ? ഇനി ഷിബു എങ്ങാനും അമ്മയെ വിളിച്ചോ? ഏയ്‌.. അതിനു നമുക്കിട്ടു തല്ലു കൊണ്ടില്ലല്ലോ.. കൊള്ളാന്‍ തുടങ്ങി അല്ലെ ഉള്ളൂ..
അമ്മ:- ഇതിനു എത്ര രൂപയാ മോനെ? രണ്ടു രൂപ ആണോ?
ഞാന്‍:- അമ്മെ.. നമ്മള്‍ ചുമ്മാതെ പേശികൊണ്ടോന്നും നിന്നില്ല.. നമ്മുടെ കുടുംബ മഹിമക്ക് ചേര്‍ന്നതാണോ? വില ഒന്നും അമ്മ അറിയണ്ട.. എന്നാലും അത്രയ്ക്ക് ഒന്നും ആയില്ല.. ഏതാണ്ട് ഒരു നാല് ഇരട്ടി ഇപ്പം പറഞ്ഞതിന്റെ..
അമ്മ ഒരു നെടുവീര്‍പ്പ് ഇട്ടു ആ കാര്‍ഡിലേക്ക്‌ നോക്കുന്നത് മാത്രം കണ്ടു...

വാലറ്റം :-
അവസാനം മഷിത്തണ്ടില്‍ പോയി നോക്കിയപ്പം താളിയോല എന്നതിന്റെ അര്‍ഥം:-
"Leaf of the Palmyra used for writing on" മണ്ടന്മാര്‍ അവന്മാര്‍ക്കും അറിയില്ല.. അപ്പം എന്നെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. ഈ പോസ്റ്റിന്റെ മുകളില്‍ ഞാന്‍ ഒരു പടം കൊടുത്തിട്ടുണ്ട്‌.. ഏതാണ്ട് അത് പോലത്തെ ഒരു സാധനം ആരുന്നു എന്റെ മനസ്സ് നിറയെ..
ഹോ എന്തൊക്കെ ആരുന്നു... കല്യാണക്കുറി.. താളിയോല.. നാരായം, ലീഫ്.. അവസാനം പവനായി കുറിയായി

Friday, January 22, 2010

Getting the IP Addres of a Win CE running board

The following program will help in Obtaining the IP of a Windows CE running board. Its written in C Language. The same will work with all higher version of Windows as well. If you need the other IPs connected to the network adapter, you can access the content of phe->h_addr_list[i], where i will be incremented for each network adapter.

#include

void getIP()
{
char* g_pcIPAddr;
WSAData wsaData;
WSAStartup(MAKEWORD(1, 1), &wsaData);

char ac[80];
gethostname(ac, sizeof(ac));

struct hostent *phe = gethostbyname(ac);
struct in_addr addr;
memcpy(&addr, phe->h_addr_list[0], sizeof(struct in_addr));

g_pcIPAddr = inet_ntoa(addr);

WSACleanup();

return;
}

Tuesday, January 12, 2010

ഹുഅവേയിലെ അവസാനത്തെ മെയില്‍

വിട വാങ്ങട്ടെ
നമസ്കാരം പ്രിയ സുഹൃത്തേ
അങ്ങനെ നീണ്ട കുറെ നാളുകള്‍ക്ക് ശേഷം ഞാനും ഈ ഹുവാവെ ടെ പടവുകള്‍ ഇറങ്ങുന്നു!! പുതിയ സുഹൃത്തുക്കള്‍, പുതിയ ചുറ്റുപാടുകള്‍ എല്ലാം തേടിയുള്ള ഒരു യാത്ര. നിങ്ങളുടെ എല്ലാം ഒപ്പം ഉള്ള ഈ നീണ്ട കാലയളവ്‌ ഞാന്‍ ശെരിക്കും ആസ്വദിച്ചു. ഞാന്‍ ഇവിടെ ഈ ഒരു ചുറ്റു പാടില്‍ തികച്ചും സന്തോഷവാന്‍ ആരുന്നു.. അതിനു ഒരായിരം നന്ദി. അക്കരപച്ച തേടിയുള്ള ഈ യാത്രയില്‍ ഇനി മേയാന്‍ ഇറങ്ങുന്ന പുല്‍മേട്ടിലും ഇതേ പോലത്തെ ഒരു സുഹൃത്ത് ബന്ധം കാണട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

അങ്ങനെ നാളെ ആണെന്റെ അവസാനത്തെ പ്രവൃത്തി ദിവസം ..

എന്നോടോത്തുണരുന്ന പുലരികളെ ... എന്നോടൊത്തു കിനാവ് കണ്ടു ചിരിക്കും ഉഷസുകളെ .....

യാത്ര തുടരുന്നു .... ശുഭ യാത്ര നേര്‍ന്നു വരൂ ......

യാത്ര തുടരുന്നു .... ശുഭ യാത്ര നേര്‍ന്നു വരൂ ......

അപ്പം ശെരി ...

അഖില്‍


ഈ മേല്പറഞ്ഞ മെയില്‍ ഇന്ന് എന്റെ ഒരു പഴയ സഹ പ്രവര്‍ത്തകന്‍ എടുത്തു അയച്ചു തന്നതാണ്. ഈ പുതിയ മേച്ചില്‍ പുറത്തു ഇപ്പം ഞാന്‍ പഴയ കമ്പനിയില്‍ ചിലവഴിച്ച അത്രയും സമയം തന്നെ ഏകദേശം ആകാറായി. എന്നാല്‍ അവിടെ ലഭിച്ചത് പോലെ ഉള്ള ഒരു സുഹൃത്ത് ബന്ധം എനിക്കിന്നും ഇവിടെ ഇല്ല.. എന്നാല്‍ സുഹൃത്ത് ബന്ധത്തിന് വേണ്ടി അല്ല ഞാന്‍ അവിടെ നിന്നും മാറിയത്.. എന്താരുന്നോ ഞാന്‍ ആ മാറ്റത്തിലൂടെ ആഗ്രഹിച്ചത്‌ അതെല്ലാം എനിക്കീ പുതിയ കമ്പനിയില്‍ കിട്ടുകയും ചെയ്തു.. എന്നാലും അവിടം ശെരിക്കും ഒരു സ്വര്‍ഗം ആയിരുന്നു.. പല പല കാര്യങ്ങളും ഞാന്‍ ശെരിക്കും മിസ്സ്‌ ചെയ്യുന്നു.. ആ ചിലതൊക്കെ നഷ്ടപ്പെട്ടാലല്ലേ മറ്റു പലതും നമുക്ക് നേടാന്‍ ആകൂ.. അത് കൊണ്ട് ഞാന്‍ ഇവിടെയും സന്തോഷവാന്‍ ആണ്.. എന്ന് എന്നെ തന്നെ ഞാന്‍ വിശ്വസിപ്പിച് ഇരിക്കുന്നു ഈ കഴിഞ്ഞ 2-3 വര്‍ഷങ്ങള്‍ കൊണ്ട് ...