Tuesday, February 17, 2009

ദേശാടനം

അങ്ങനെ കുറെ കാലങ്ങള്‍ക്കു ശേഷം ദേശാടനം എന്ന സിനിമ വീണ്ടും കണ്ടു. അത് കാണാന്‍ ആയി നേരത്തെ തന്നെ ഓഫിസില്‍ നിന്നു ഇറങ്ങിയാരുന്നു. പരിചയം ഉള്ള കുറച്ചു പേരോട് ഇങ്ങനെ ഒരു സിനിമ ഉണ്ട് പോയി കാണണം എന്നും പറഞ്ഞിരുന്നു. ഇതു പണ്ടു തീയറ്ററില്‍ പോയി കണ്ടതാരുന്നു. അന്ന് പക്ഷെ ഏകദേശം 13 വയസ്സ് മാത്രമെ പ്രായം ഉണ്ടാരുന്നുള്ളൂ. അന്ന് സിനിമ ഇഷ്ടപ്പെട്ടു എങ്ങിലും ഇത്രക്കും ഇഷ്ടപ്പെട്ടില്ലാരുന്നു. ജയരാജ് എന്ന സംവിധായകനെക്കാളും ഒരു പക്ഷെ ഇതു മാടമ്പ് കുഞ്ഞു കുട്ടന്‍ എന്ന ജീനിയസിന്റെ അല്ലെങ്കില്‍ കൈതപ്രം എന്ന ഗാന രചയിതാവിന്റെ അല്ലെങ്കില്‍ സംഗീത സംവിധായകന്റെ വിജയം എന്ന് പറയാം.
ജയരാജിന്റെ ഇതിന് മുന്നേ ഉള്ള പൈതൃകം സോപാനം എന്നീ സിനിമകള്‍ നിരൂപക പ്രശംസ നേടിയെങ്ങിലും വാണിജ്യ പരമായി ഒരു വിജയം ആയിരുന്നില്ല. വെറും 10 ലക്ഷം രൂപ മുടക്കി ആണ് ഈ സിനിമ അന്ന് ജയരാജ് പൂര്‍ത്തിയാക്കിയത്. 100 ദിവസത്തിന് മുകളില്‍ ഓടുകയും ചെയ്തു. ഇന്നത്തെ കാലത്തു ഒരു നടന് മാത്രം കൊടുക്കണം അതിലും കൂടുതല്‍ തുക പ്രതിഫലം ആയിട്ട്.

ദേശാടനം പരമേശ്വരന്‍ അല്ലെങ്ങില്‍ പാച്ചു എന്ന ഒരു ബാലന്റെ കഥ ആണ് പറയുന്നതു. അതി സമര്‍ത്ഥന്‍ ആയ ഒരു ബാലന്‍ ചെറു പ്രായത്തിലെ സന്യാസം സ്വീകരിക്കേണ്ടി വരുന്നതും അത് ഒരു മഹാ ഭാഗ്യമായി ലോകം മുഴുവനും വാഴ്ത്തുന്നതും അതിനെ തടയാന്‍ ആവാതെ വരുന്ന മാതാപിതാക്കളുടെ നിസ്സഹായതയും ആണ് സിനിമയുടെ ഇതിവൃത്തം. പാച്ചു ആയിട്ട് വന്നത് കുമാര്‍ എന്ന ഒരു തമിഴ് ബാലന്‍ ആണ്. തരക്കേടില്ലാത്ത അഭിനയം കാഴ്ച വെക്കാന്‍ പാച്ചുവിന് കഴിഞ്ഞിട്ടും ഉണ്ട്. പാച്ചുവിന്റെ അച്ഛനും ഒരു കഥകളി നടനും ആയി വിജയരാഘവന്‍ ഒന്നാംതരം അഭിനയം ആണ് കാഴ്ച വെച്ചിരിക്കുന്നത്‌. സ്വന്തം മകനെ സന്യസിക്കാന്‍ ഉള്ള അനുമതി കൊടുത്തിട്ട് വന്ന അച്ഛന്റെ അടുത്ത് അത് വേണ്ട എന്ന് എതിര്‍ത്ത് പറയാന്‍ പറ്റാതെ വരുമ്പോള്‍ ഉള്ള ആ നിസ്സഹായതയും മകനെ നഷ്ടപ്പെടുമ്പോള്‍ ഉള്ള വേദനയും വളരെ മനോഹരം ആയിട്ടാണ് അഭിനയിച്ചു ഫലിപ്പിചിരിക്കുന്നത്. പാച്ചുവിന്റെ അപ്പൂപ്പന്‍ ആയിട്ട് വന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കൈതപ്രം തിരുമേനിയുടെ ഭാര്യാപിതാവ് ആണ് . അദ്ധേഹത്തിന്റെ ആദ്യ സിനിമ ആണ് അത് എന്ന് കണ്ടിരിക്കുന്ന ഒരു പ്രേക്ഷകനും മനസ്സിലാവില്ല.. അത്രയ്ക്ക് ഒരു ഒഴുക്ക് ആ അഭിനയത്തിന് ഉണ്ടാരുന്നു. ചിത്രത്തിന് കഥ എഴുതിയ മാടമ്പ് ശാസ്ത്രികള്‍ ആയി അഭിനയിക്കുകയും ഓതിക്കന്‍ ആയിട്ട് അഭിനയിച്ച ആള്‍ക്ക് ശബ്ദവും കൊടുത്തു.
പക്ഷെ പാച്ചുവിന്റെ അമ്മയായിട്ട്‌ അഭിനയിച്ച മിനി നായര്‍ ശെരിക്കും നിരാശപെടുത്തി. എന്ത് കൊണ്ടാണ് ജയരാജ് ഇത്രക്കും അഭിനയ സാധ്യത ഉള്ള ഒരു വേഷം മിനി നായരെ പോലെ ഉള്ള ഒരു നടിയെ ഏല്‍പ്പിച്ചത് എന്ന് മനസ്സിലാകുന്നില്ല. സ്വന്തം മകന്‍ സന്യസിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത അറിയുമ്പോള്‍ ഉണ്ടാകുന്ന ആ ഭാവ പ്രകടനവും പിന്നീട് മകന്‍ യാത്ര പറയുമ്പോള്‍ ഉണ്ണീ എന്ന് വിളിക്കുമ്പോള്‍ കാണിക്കുന്ന ഭാവ പ്രകടനവും എന്തോ അരോചകം ആയിട്ട് തന്നെ തോന്നി. പാച്ചുവിന്റെ കളിക്കൂട്ടുകാരിയായി അഭിനയിച്ച ബാലികയും നല്ല അഭിനയം തന്നെ കാഴ്ച വെച്ചു, പ്രത്യേകിച്ചും ഗാന രംഗങ്ങളില്‍.

ശങ്കരാചാര്യരുടെ ശിഷ്യ പരമ്പരയില്‍ പെട്ട മൂപ്പില്‍ സ്വാമിയാരുടെ പിന്തുടര്‍ച്ചാ അവകാശിയായിട്ടാണ് പാച്ചു സന്യാസം സ്വീകരിക്കുന്നത്‌. അത് തറവാടിന്റെ സുകൃതം എന്ന് കരുതുന്ന മുത്തച്ചനും ആകെ ഉള്ള ഒരു പുത്രനെ നഷ്ടപ്പെടുന്ന വേദനയില്‍ മാതാപിതാക്കളും കളിച്ചു ഉല്ലസിച്ചു നടന്ന ബാല്യം പെട്ടെന്ന് നഷ്ടപ്പെടുന്ന വേദനയില്‍ പാച്ചുവും സാധാരണ പ്രേക്ഷക മനസ്സിലേക്ക് കടക്കുന്നു. സ്വാമിയാര്‍ മടതിലേക്ക് പാച്ചുവിനെ യാത്രയാക്കുന്ന വളരെ ഹൃദയ സ്പര്‍ശി ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. കണ്ണുകളെ ഈരനനിയിക്കാന്‍ ഉള്ള രീതിയില്‍ തന്നെ ആണ് കൈതപ്രം നമ്പൂതിരി ഇതിന് സംഗീതം നല്കി ഇരിക്കുന്നത്. ആരും കാണാതെ സന്യാസി മഠത്തില്‍ നിന്നും ഓടി പോരുന്ന പാച്ചുവിനെ പൂര്‍വാശ്രമത്തില്‍ ഉള്ള എല്ലാരും സ്വീകരിക്കാന്‍ ആവാതെ തിരിച്ചു മടക്കി അയക്കുന്നിടത് സിനിമ തീരുന്നു.

എടുത്തു പറയേണ്ട ഒരു കാര്യം ഇതിലെ ഗാനങ്ങള്‍ ആണ്. കൈതപ്രം എന്ന ഗാന രചയിതാവിനെ മലയാളികള്‍ക്ക് അതിന് മുന്നേ തന്നെ പരിചയം ഉണ്ടാരുന്നു. പക്ഷെ അധെഹതിലെ സംഗീത സംവിധായകനെ അന്ന് ആദ്യം ആണ് മലയാളി പ്രേക്ഷകന് അനുഭവിക്കാന്‍ ഇടയാകുന്നത്. 6 ഗാനങ്ങള്‍ ആണ് സിനിമയില്‍ കാണിക്കുന്നത്. നാവ മുകുന്ദ ഹരേ എന്ന കീര്‍ത്ത്നത്തില്‍ തുടങ്ങുന്നു ഇതു. പിന്നീട് നീല കാര്‍മുകില്‍ വര്‍ണ്ണന്‍ എന്ന സന്ധ്യാ നാമവും എങ്ങിനേ ഞാന്‍ ഉറക്കെണ്ടൂ എന്ന താരാട്ട് പാട്ടും, വേട്ടക്കൊരു മകന്‍ എന്ന ഭക്തി ഗാനവും വരുന്നൂ. പാച്ചു യാത്ര പറയുന്ന അവസരത്തില്‍ കാണിക്കുന്ന യാത്രയായി എന്ന ഗാനം ഇവയില്‍ ഏറ്റവും മികച്ചത് എന്ന് പറയാം. ദാസേട്ടന്‍ തന്റെ മാസ്മരികമായ ശബ്ദത്തില്‍ ആലപിച്ചിരിക്കുന്ന ഈ ഗാനം ആരുടേയും മനസ്സിലേക്ക് കടന്നു ചെല്ലുന്നത് തന്നെ ആണ്. അനുഗ്രഹിക്കൂ അമ്മേ അനുവദിക്കൂ.. പോകാന്‍ അനുവദിക്കൂ എന്ന വരി കേട്ടിട്ട് ഒരു മാതിരി എല്ലാ അമ്മമാരുടെം കണ്ണ് നിറയും എന്ന് തോന്നുന്നു. പാച്ചുവിന്റെ പിറന്നാളിന് പോയിട്ട് സ്വന്തം മകനെ കാണാനോ ഒരു നുള്ള് ചോറ് വാരി കൊടുക്കാനോ കഴിയാതെ വരുന്ന അവസ്ഥയില്‍ തിരിച്ചു വരുമ്പോള്‍ ഉള്ള കളിവീട് ഉറങ്ങിയല്ലോ എന്ന ഗാനവും മികച്ചു തന്നെ നില്ക്കുന്നു.

അങ്ങനെ മൊത്തത്തില്‍ ഒരു വളരെ നല്ല സിനിമ കണ്ടു എന്ന ഒരു ആശ്വാസം ദേശാടനം കണ്ടു കഴിയുമ്പോള്‍ ഒരു പ്രേക്ഷകന് ലഭിക്കുന്നു എന്നത് തന്നെ ആണ് ആ സിനിമയുടെ വിജയവും.
1996 ഇല്‍ ഇറങ്ങിയ ഈ സിനിമക്കു കേരളത്തിലെ മികച്ച സംവിധായകന്‍ , മികച്ച രണ്ടാമത്തെ നടി, മികച്ച ബാല താരം, മികച്ച ചിത്രീകരണം തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങളും ലഭിച്ചു.
Best Director Jayaraj
Second Best Actress Mini Nair
Child Artist Master Kumar
Best Photography Radhakrishnan
Best Sound Recordist Krishnanunni

എന്റെ ലോങ്ങ് ലാസ്റിംഗ് Dzire!!!

അങ്ങനെ കുറെ നാളായിട്ടുള്ള ഒരു Dzire പൂവണിഞ്ഞു. ഒരു കാര്‍ വാങ്ങണം എന്ന് കുറെ കാലം ആയിട്ട് കരുതുന്നു. കഴിഞ്ഞ ആഴ്ച അത് അങ്ങനെ സാധിച്ചു. ഓണ്‍സൈറ്റ് കഴിഞ്ഞു വന്നപ്പം കയ്യില്‍ കുറച്ചു ഡോളേര്‍സു തടഞ്ഞപ്പം തുടങ്ങിയ അത്യാഗ്രഹം ആണെന്ന് പറയാം. അല്ലെങ്കില്‍ അമേരിക്കയില്‍ വെച്ചു വണ്ടി ഓടിക്കാന്‍ അറിയില്ല എന്ന് മനസ്സിലായതില്‍ ഉള്ള വിഷമം ആരിക്കാം..തിരിച്ചു നാട്ടില്‍ ചെന്നാല്‍ എങ്ങനെയും ഡ്രൈവിങ്ങ് പഠിക്കുക എന്നിട്ട് ഒരു വണ്ടി എടുക്കുക ഇതൊക്കെ അവിടുന്നെ തീരുമാനിച്ചിരുന്നു. പ്ലാനിംഗ് അല്ലേലും ബുദ്ധിമുട്ടുള്ള കാര്യം അല്ലല്ലോ.. എന്തെല്ലാം ഇങ്ങനെ പ്ലാന്‍ ചെയ്തു പരാജയപ്പെടുത്തിയിരിക്കുന്നു. അങ്ങനെ ഒരു ദിവസം... കൃത്യമായി പറഞ്ഞാല്‍ ജനുവരി 24 ആം തീയതി ഞാനും ശ്രീജിത്തും കൂടി ബിമല്‍ ഓട്ടോ ഏജന്‍സിയില്‍ പോയി. അവിടെ ചെന്നിട്ടു കാണാന്‍ ഉള്ളതില്‍ ഭേദം എന്ന് തോന്നിയ തരുണീ മണിയുടെ അടുത്തേക്ക് പോയി. സംഗീത:- അവള്‍ ഒരു ദേവത ആണോ എന്ന് ചോദിച്ചാല്‍ അല്ല.. അവള്‍ ഒരു അസ്പരസ്സു(സ്പെല്ലിംഗ് തെറ്റിയതല്ല) ആണോ എന്ന് ചോദിച്ചാല്‍ അല്ല.. പിന്നെ ആരാണ് അവള്‍.. അവള്‍ അവിടുത്തെ ഒരു സെയില്‍സ് ഗേള്‍ മാത്രം അല്ലാതെ പിന്നെ..

മുന്‍പേ പറഞ്ഞു കേട്ടത് അനുസരിച്ച് ഞാന്‍ ബുക്ക് ചെയ്യാന്‍ പോകുന്ന വണ്ടി കിട്ടാന്‍ കുറഞ്ഞത് 3-6 മാസം എടുക്കും എന്നായിരുന്നു. പ്ലാനില്‍ ആണ് ഞാന്‍ എന്റെ ഫിനാന്‍സ് മാനേജ് ചെയ്യാന്‍ ഉധേശിച്ചിരുന്നത്. അതായത് വണ്ടി ബുക്ക് ചെയ്തു കഴിഞ്ഞതിനു ശേഷം ഉള്ള 2-3 മാസം കൊണ്ടു ബാക്കി ഉള്ള കുറച്ചു കാശും ലോണും ഒക്കെ റെഡി ആക്കാം എന്നുള്ള വിവിധ ചിന്താ ധാരകളും ആയിട്ട് ഞങ്ങള്‍ സംഗീതയോട് ചോദ്യം ചോദിച്ചു.. ഇത് ബുക്ക് ചെയ്‌താല്‍ കിട്ടാന്‍ എത്ര നാളെടുക്കും.. ? വെള്ളിടി പോലെ ഉള്ള ഒരു ഉത്തരം തിരിച്ചു കിട്ടി.. 2 ആഴ്ച അല്ലെങ്കില്‍ അതിലും കുറവ്.. കാവിലമ്മേ... എന്നെ അങ്ങ് എടുത്തോണേ... സാമ്പത്തിക മാന്ദ്യം കാരണം റബ്ബര്‍ വെച്ചപ്പം റബ്ബറിനും മണ്ടരി.. അതാണ്‌ അവസ്ഥ.. ഇനി ഞാന്‍ എന്ത് ചെയ്യും എന്റെ ഗണപതി ഭഗവതി ഭഗവാനെ.. സെന്റിശ്വരാ??

സംഗീത Dzire ന്റെ ഗുണഗണങ്ങള്‍ വിവരിച്ചു തുടങ്ങി... പൂച്ചക്കെന്താ പോന്നുരുക്കിന്നിടത് കാര്യം എന്ന മട്ടില്‍ ഞാനും ഇരുന്നു. ഒരു സാധനം എനിക്ക് മനസ്സിലാകുന്നത്‌ ഇല്ലാരുന്നു... ഞാന്‍ പോളി ടെക്നിക് ഒന്നും പഠിക്കാത്തത് കൊണ്ടു യന്ത്രങ്ങളുടെ പ്രവര്‍ത്തനം ഒന്നും എനിക്കറിയാന്‍ മേലല്ലോ..കൂടെ ഇരിക്കുന്നവന്റെ ഡെമോ കണ്ടാല്‍ തോന്നും അവനാണ് കാര്‍ എന്ന വാഹനം കണ്ടു പിടിച്ചത് എന്ന് .. എന്നിട്ട് നിനക്കിതൊന്നും അറിയാന്‍ മേലെ എന്നുള്ള രീതിയില്‍ ഉള്ള നോട്ടവും ഭാവവും എല്ലാം... ഞാന്‍ പിന്നെ ക്ഷമിച്ചു.. അല്ലാതെ എന്ത് ചെയ്യാന്‍.. ആവശ്യക്കാരന് ഔചിത്യം ഇല്ലല്ലോ!!

അവിടെ ഒരു ടോക്കണ്‍ അഡ്വാന്‍സ്‌ കൊടുത്തു ഞാന്‍ ഇറങ്ങി.. ഇനി എങ്ങനെ ബാക്കി പൈസ ഉണ്ടാക്കും..? ലോണ്‍ എങ്ങനെ ശെരിയാക്കും? പണ്ടു എടുത്ത ഹോം ലോണ്‍ ഇതു വരെ ഒരു പരുവതിനായിട്ടില്ല.. പണ്ടാരം വേണ്ടി ഇരുന്നോ എന്നുള്ള ചിന്ദകളില്‍ മുഴുകി ഞാന്‍ നടന്നു നീങ്ങി. അടുത്ത ദിവസം സംഗീത വീണ്ടും വിളിച്ചു. ലോണ്‍ അവിടുന്ന് തന്നെ റെഡി ആക്കി തരാം അത്രേ. വളരെ കുറച്ചു പലിശ 13.75%. നമ്മുടെ സ്വന്തം ബാങ്ക് ആയ HDFC ഇല്‍ ഒന്നു തിരക്കീട്ടു മറുപടി പറയാം എന്ന് ഞാന്‍ പറഞ്ഞു. ബാങ്കില്‍ ചെന്നു തിരക്കിയപ്പം അവര്‍ക്ക് എന്തെന്നില്ലാത്ത സ്നേഹം. സാമ്പത്തിക മാന്ദ്യം കാരണം തലയ്ക്കു വെളിവ് ഉള്ള ഒരുത്തനും ഒരു ലോണ്‍ തലയില്‍ വലിച്ചു കേറ്റി വെക്കാന്‍ ഇഷ്ടപ്പെടുന്നില്ലല്ലോ.. അത് കൊണ്ടു അവരുടെ ബിസിനസ്സും മൊത്തം പോക്കായി കിടക്കുവാണ്. ലോണ്‍ കിട്ടുന്നതിനു യാതൊരു പ്രശ്നവും ഇല്ലാത്രേ. അപ്പം ഞാന്‍ എനിക്കുള്ള പ്രശ്നം പറഞ്ഞു.. ഞാന്‍ ഓരോ തവണ ഒപ്പിടുമ്പോഴും ഓരോ രീതിയില്‍ ആണ് വരുന്നതു.. പ്രശ്നം ഉണ്ടാരുന്നത് കാരണം HDFC എന്നെ കൊണ്ടു എന്റെ പേരു എഴുതിപ്പിക്കുവാരുന്നു. അത് പോലും രണ്ടു തവണ എഴുതുംബം രണ്ടു രീതിയില്‍ വന്നാല്‍ പിന്നെ ഞാന്‍ എന്ത് ചെയ്യാനാ?

ഇതു മൊത്തം നാണക്കേട് ഉണ്ടാക്കുന്ന ഒരു കാര്യം ആണല്ലോ.. മര്യാദക്ക് ഒപ്പിടാന്‍ അറിയില്ല എന്നുള്ളത്.. അത് പറയാതെ ഇരിക്കാന്‍ ഞാന്‍ ഒരു കാര്യം ആലോചിച്ചു.. തംബ് ഇമ്പ്രഷന്‍ ആയാല്‍ എന്താ? ഒപ്പിടാന്‍ അറിയാന്‍ മേലാഞ്ഞിട്ടല്ല.. കൂടുതല്‍ സെക്യൂരിറ്റി ഉണ്ടല്ലോ.. ഒപ്പ് ആര്‍ക്കു വേണേലും അനുകരിച്ച് ഇടാവല്ലോ.. പക്ഷെ ഇതാകുംബം പ്രശ്നം ഇല്ലല്ലോ.. സംഗതി സേഫ് ആണ്.. ഇതെങ്ങാനും പറഞ്ഞിരുന്നേല്‍ അവന്‍ ഇങ്ങോട്ട് പറഞ്ഞേനെ അങ്ങനെ ആണേല്‍.. ഞാന്‍ എന്റെ ഒപ്പ് തന്നെ ഒന്നു അനുകരിച്ചാല്‍ മതിയെന്ന്.. ഒരു 50 ഒപ്പ് അടുപ്പിചിട്ടാല്‍ ഏതേലും രണ്ടു എണ്ണം ഒരു പോലെ വരണം എന്നത് തന്നെ വലിയ ഒരു അത്യാഗ്രഹം ആണ്. ഒപ്പിന്റെ കാര്യം പുള്ളിക്കാരന്‍ ഏറ്റു എന്ന് പറഞ്ഞു.. ഞാന്‍ ആവശ്യം ഉള്ള ഡോകുമെന്റ്സ്‌ എല്ലാം ആയിട്ട് 2-3 ദിവസം കഴിയുമ്പം ചെല്ലാം എന്നും പറഞ്ഞു അവിടുന്ന് ഇറങ്ങി.

വേണ്ട സാധന സാമഗ്രികള്‍ ആയിട്ട് ഞാന്‍ ചെന്നു.. ഒരു 80 ഒപ്പ് എങ്ങിലും ഞാന്‍ മിനിമം അന്നിട്ടു. ഒപ്പ് എന്നൊന്നും അതിനെ വിളിച്ചു കൂടാ.. ചുമ്മാതെ പേരു എഴുതി വെച്ചു.. എല്ലാം കഴിഞ്ഞു ബാങ്കിന്റെ രേഖകളില്‍ നോക്കിയപ്പം അതിന് പോലും ചെറിയ ഒരു വ്യത്യാസം.. ഞാന്‍ തകര്‍ന്നു പോയി.. ഇതു സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. Akhil എന്ന് എഴുതുന്നതിലെ i ടെ മുകളില്‍ ചിലതിനു ഒരു കുത്തുണ്ട്.. ചിലതിനു ഇല്ലത്രേ.. .ഹോ സമാധാനം ആയി.. എല്ലാത്തിനും ഇരുന്നു കുത്തിട്ടു വെച്ചു.. ഇപ്പം എല്ലാം ഓക്കേ ആയി എന്നും പറഞ്ഞു പുള്ളിക്കാരന്‍ അതെല്ലാം എടുത്തോണ്ട് പോയി... അങ്ങനെ 2-3 ദിവസത്തിനുള്ളില്‍ എനിക്ക് ബാങ്ക് ലോണ്‍ കിട്ടി. ഇനി വണ്ടി എടുക്കുക എന്ന മഹാ സംഭവം..

ഫെബ്രുവരി മൂന്നാം തീയതി വണ്ടി റെഡി ആയി.. ശ്രിജിത് ഉച്ചക്ക് ഓഫീസില്‍ എത്തി. ഞങ്ങള്‍ രണ്ടു പേരും കൂടി അങ്ങനെ ബിമലില്‍ എത്തി. കാറിന്റെ ഓരോരോ സെറ്റിങ്ങ്സ് സംഗീത കാണിച്ചു തന്നു തുടങ്ങി. എനിക്ക് എല്ലാം ഒരു പുതുമ. ഡ്രൈവറുടെ സീറ്റിന്റെ അടിയില്‍ ഒരു സാധനം പിടിച്ചു വലിച്ചാല്‍ ഡിക്കി തുറന്നു വരുന്നു. വേറെ ഒന്നില്‍ പിടിച്ചു വലിച്ചാല്‍ ഡീസല്‍ അടിക്കുന്ന വാതില്‍ തുറക്കുന്നു അങ്ങനെ കുറെ സംഭവങ്ങള്‍. കൂടെ വന്നവനു തിരക്ക് ആയതു കാരണം ഞങ്ങള്‍ സംഗീതയോട് "അപ്പം ശെരി എന്നാ.." പിന്നീട് കാണാം എന്നും പറഞ്ഞു ഇറങ്ങി.. ഞാന്‍ ഓടിക്കാന്‍ അറിയില്ലെലും സൈഡ് സീറ്റില്‍ ഇരുന്നു പോകാല്ലോ എന്നുള്ള രീതിയില്‍ സൈഡ് സീറ്റില്‍ ഇരുന്നു.. അപ്പോഴാണ്‌ ആലോചിച്ചത് നമ്മള്‍ വന്ന ബൈക്ക് ഇനി എങ്ങനെ കൊണ്ടു പോകും.. പിന്നെ ഞാന്‍ പോയി ബൈക്ക് എടുത്തു ഓടിച്ചോണ്ട് പോന്നു.

ഓരോ വളവ് ആകുമ്പോഴും ഞാന്‍ ബൈക്ക് നിര്‍ത്തി അവന്‍ വരുന്നതു നോക്കിക്കൊണ്ടു നിന്നു.. ഹോ അവന്‍ വണ്ടി ഓടിക്കുന്നതിനു ഞാന്‍ ഇത്രയും ടെന്‍ഷന്‍ അടിച്ച വേറെ ഒരു സമയം ഇതു വരെ ഉണ്ടായിട്ടില്ല.. അവന്റെ സ്വന്തം വണ്ടി അവന്‍ ഓടിച്ചു കൊണ്ടു നടക്കുന്നതിനു ഞാന്‍ എന്തിനാ അല്ലേലും ടെന്‍ഷന്‍ അടിക്കുന്നത്? ഏതായാലും ഒരു വിധത്തില്‍ ഞങ്ങള്‍ വീട്ടില്‍ എത്തി.. വന്ന പാടെ വണ്ടി മൂടി അങ്ങ് ഇട്ടു.. ഹോ ഇനി ടെന്‍ഷന്‍ ഇല്ലല്ലോ. ഇതു എങ്ങും ഒളിച്ചു വെക്കാനും പറ്റില്ല.. ആരേലും വണ്ടി ഒന്നു മാറ്റി തരം പറഞ്ഞാല്‍ പോലും സംഗതി പൊളിയും.. നമുക്കു ഓടിക്കാന്‍ അറിയില്ല എന്നുള്ള നഗ്ന സത്യം എല്ലാരും മനസ്സിലാക്കും. എന്തായാലും സേഫ് ആയിട്ട് കൊണ്ടു മൂടി ഇട്ടു.. ഇനി ടെന്‍ഷന്‍ ഇല്ല..

അങ്ങനെ ഞാന്‍ ഒരു കാര്‍ മുതലാളി ആയി.. ഹോ എനിക്കിപ്പോഴും അങ്ങ് വിശ്വാസം ആയിട്ടില്ല.. അങ്ങനെ ലോണിന്റെ എണ്ണം രണ്ടു ആക്കി ഉയര്‍ത്തി എന്ന ചാരിധാര്‍ത്യത്തില്‍ ഞാന്‍ തിരിച്ചു ഓഫീസിലേക്ക് പോന്നു. ഇനിയും ലോണുകള്‍ എട്ടു വാങ്ങാന്‍ എന്റെ ജീവിതം ബാക്കി..सफरों की सिन्धागी जो कभी नही कदम हो जाती हे!!